ഗ്യാസ് വില നിയന്ത്രിക്കാന്‍ ദിനംപ്രതി ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടു നല്‍കും

വാഷിങ്ടന്‍: കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ ഗ്യാസിന്റെ വിലയില്‍ അല്‍പം കുറവുണ്ടായെങ്കിലും കഴിഞ്ഞ ഒരു മാസം മുന്‍പ് ഉണ്ടായിരുന്ന വില നിലനിര്‍ത്താന്‍ യുഎസ് റിസര്‍വ് ഓയിലില്‍ നിന്നും പ്രതിദിനം ഒരു മില്യന്‍ ബാരല്‍ ഓയില്‍ വിട്ടുനല്‍കാന്‍ ബൈഡന്‍ ഉത്തരവിട്ടു. അടുത്ത ആറു മാസത്തേക്ക് ഇതു തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ പ്രതിദിനം 20 മില്യന്‍ ബാരല്‍ ഓയിലാണാവശ്യം.

റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ ഒരു ഗ്യാലന്‍ ഗ്യാസ് (റഗുലര്‍) വില നാലര ഡോളറോളം എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച വിലയില്‍ അല്‍പം കുറവ് അനുഭവപ്പെട്ടു. ഗ്യാലന് 3 ഡോളര്‍ 65 സെന്റ് വരെയായി. ഒരു മാസത്തിനു മുമ്പു ഉണ്ടായിരുന്ന വിലയിലേക്ക് ഗ്യാസ് വില കൊണ്ടുവരുന്നതിനാണ് ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഒരു മാസം മുമ്പു മൂന്നു ഡോളര്‍ 30 സെന്റായിരുന്നു വില. യുദ്ധത്തെ തുടര്‍ന്ന് കൂടിയ വില സാവകാശം കുറച്ചുകൊണ്ടു വരുന്നതിനാണ് ഇപ്പോള്‍ യുഎസ് റിസര്‍വില്‍ നിന്നും ഓയില്‍ വിട്ടുനല്‍കുന്നത്.

യുദ്ധം ആരംഭിച്ചതോടെ രാജ്യാന്തര ഓയില്‍ വിപണിയില്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില 110 ഡോളറായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബാരലിന് 105 ഡോളര്‍ എത്തിനില്‍ക്കുന്നു. അധികം താമസമില്ലാതെ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില മൂന്നു ഡോളറായി കുറയുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

യുദ്ധത്തെ തുടര്‍ന്ന് ചില സംസ്ഥാനങ്ങളില്‍ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 5 ഡോളറിന് മുകളില്‍ എത്തിയിരുന്നു. ഓയില്‍ ഉല്പാദിപ്പിക്കുന്ന ടെക്‌സസില്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഗ്യാസ് വിലയില്‍ കാര്യമായ വര്‍ധനവില്ലാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News