ഫിലിപ്പൈന്‍സില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; അഞ്ച് കിലോമീറ്റർ ഉയരത്തില്‍ പുകയും ചാരവും വമിച്ചു

മനില (ഫിലിപ്പൈന്‍സ്) : സെൻട്രൽ ഫിലിപ്പൈൻസിലെ അഗ്നിപർവ്വതം തിങ്കളാഴ്ച പൊട്ടിത്തെറിച്ചു, അഞ്ച് കിലോമീറ്റർ (3.11 മൈൽ) വരെ ഉയരത്തില്‍ പുകയും ചാരവും വമിച്ചു. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാന്‍ ഇതുവരെ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് രാജ്യത്തെ ഭൂകമ്പശാസ്ത്ര ഏജൻസി അറിയിച്ചു.

“നീഗ്രോസ് ഓറിയൻ്റൽ, നീഗ്രോസ് ഓക്‌സിഡൻ്റൽ എന്നീ പ്രവിശ്യകളിൽ വ്യാപിച്ചുകിടക്കുന്ന കാൻലോൺ പർവതത്തിലാണ് ഏറ്റവും കുറഞ്ഞ അലേർട്ട് നിലനിന്നത്, സ്‌ഫോടനം വരെ കുറച്ച് ദിവസങ്ങളായി നില മാറ്റമില്ലാതെ തുടർന്നു,” ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി (Phivolcs) ഒരു പ്രസ്താവനയില്‍ പറഞ്ഞു.

അഗ്നിപർവ്വത സ്‌ഫോടനത്തെത്തുടർന്ന് അഗ്നിപർവതത്തിൻ്റെ ജാഗ്രതാ നില ഉയർത്തണമോ എന്ന് ഏജൻസി വിലയിരുത്തുന്നുണ്ടെന്ന് ഫിവോൾക്‌സ് ഡയറക്ടർ തെരേസിറ്റോ ബാക്കോൾകോൾ പറഞ്ഞു. ഇതിനെ “ഫ്രീറ്റിക്” അല്ലെങ്കിൽ നീരാവി പ്രേരകം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അഗ്നിപർവതത്തിൻ്റെ നാല് കിലോമീറ്റർ ചുറ്റളവില്‍ അപകട മേഖലയാണെന്നും, എന്നാൽ ഈ മേഖലയ്ക്ക് സമീപം താമസിക്കുന്നവർക്ക് ഒഴിപ്പിക്കാൻ ഏജൻസി ഇതുവരെ ശുപാർശ ചെയ്തിട്ടില്ലെന്നും ബക്കോൾകോൾ പറഞ്ഞു.

2017 ഡിസംബറിലാണ് കൻലോൺ അവസാനമായി പൊട്ടിത്തെറിച്ചതെന്ന് ബാക്കോൾകോൾ പറഞ്ഞു. അഗ്നിപർവ്വത പ്രവർത്തനങ്ങളും ഭൂകമ്പങ്ങളും സാധാരണമായ പസഫിക് “റിംഗ് ഓഫ് ഫയർ” ആണ് ഫിലിപ്പീൻസ്.

Print Friendly, PDF & Email

Leave a Comment

More News