സിഖ് വിഘടനവാദിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഇന്ത്യക്കാരന്‍ കുറ്റം നിഷേധിച്ചു

വാഷിംഗ്ടൺ: ഇന്ത്യൻ സർക്കാരിൻ്റെ പിന്തുണയോടെ അമേരിക്കൻ മണ്ണിൽ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്താനുള്ള പരാജയപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് യുഎസ് സംശയിക്കുന്ന ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഗുപ്ത മന്‍‌ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

പരമാധികാര സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന അമേരിക്കന്‍-കനേഡിയന്‍ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയതായി യുഎസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ നിഖിൽ ഗുപ്തയ്ക്കെതിരെ കുറ്റം ചുമത്തിയിരുന്നു.

കഴിഞ്ഞ ജൂണിൽ ഇന്ത്യയിൽ നിന്ന് പ്രാഗിലേക്ക് പോയ ഗുപ്തയെ ചെക്ക് അധികൃതർ അറസ്റ്റ് ചെയ്തു. യുഎസിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന അദ്ദേഹത്തിൻ്റെ അപേക്ഷ കഴിഞ്ഞ മാസം ചെക്ക് കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച അദ്ദേഹത്തെ യുഎസിലേക്ക് കൈമാറിയതായി ചെക്ക് നീതിന്യായ മന്ത്രി പവൽ ബ്ലാസെക് പറഞ്ഞു.

തിങ്കളാഴ്ച മന്‍‌ഹാട്ടനിൽ നടന്ന ഒരു വിചാരണയില്‍, യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി ജെയിംസ് കോട്ട്, 52 കാരനായ ഗുപ്തയെ ജൂൺ 28-ന് അടുത്ത കോൺഫറൻസ് വരെ തടവിലിടാൻ ഉത്തരവിട്ടു. ഗുപ്തയെ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചിരിക്കുകയാണെന്ന് യുഎസ് ബ്യൂറോ ഓഫ് പ്രിസൺസ് രേഖകൾ കാണിക്കുന്നു.

ധൃതിപ്പെട്ട് നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കുകയാണ് പ്രധാനമെന്ന് ഗുപ്തയുടെ പ്രതിഭാഗം അഭിഭാഷകൻ ജെഫ്രി ചാബ്രോ പറഞ്ഞു.

“ഇത് നമ്മുടെ രണ്ട് രാജ്യങ്ങൾക്കും സങ്കീർണ്ണമായ കാര്യമാണ്,” കോടതിയില്‍ വിചാരണയ്ക്കു ശേഷം ഷാബ്രോവേ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

യുഎസിലെയും കാനഡയിലെയും സിഖ് വിഘടനവാദികൾക്കെതിരായ കൊലപാതക ഗൂഢാലോചനയുടെ കണ്ടെത്തൽ ഇന്ത്യയുമായുള്ള ബന്ധം വഷളായി.

2023 ജൂണിൽ കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ നടന്ന സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ തങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ പിന്തുടരുന്നതായി കാനഡ പറഞ്ഞു.

നവംബറിൽ, യുഎസ്, കനേഡിയൻ പൗരനായ പന്നൂനെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനാണ് ഗൂഢാലോചന നടത്തിയതെന്ന് യുഎസ് അധികൃതർ പറഞ്ഞു. ആ ഗൂഢാലോചനയിൽ ഗുപ്തയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

പന്നൂനിനെതിരായ ഗൂഢാലോചന സർക്കാർ നയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ സ്വയം വിട്ടുനിന്നു. വാഷിംഗ്ടൺ ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകൾ ഔദ്യോഗികമായി അന്വേഷിക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറത്തുള്ള സിഖ് വിഘടനവാദ ഗ്രൂപ്പുകളെ സുരക്ഷാ ഭീഷണിയായി വീക്ഷിക്കുന്നതിനെക്കുറിച്ച് ന്യൂഡൽഹി പണ്ടേ പരാതിപ്പെട്ടിരുന്നു. ഖാലിസ്ഥാന് വേണ്ടിയുള്ള പ്രസ്ഥാനം അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഒരു സ്വതന്ത്ര സിഖ് രാഷ്ട്രം എന്ന ആവശ്യം ഈ ഗ്രൂപ്പുകൾ സജീവമാക്കി.

Print Friendly, PDF & Email

Leave a Comment

More News