മദ്യ അഴിമതിക്കേസിൽ പ്രതിയായ വ്യവസായിയുടെ ഇടക്കാല ജാമ്യം ഡല്‍ഹി ഹൈക്കോടതി 5 ദിവസത്തേക്കു കൂടി നീട്ടി

ന്യൂഡല്‍ഹി: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി അമിത് അറോറയ്ക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഡൽഹി ഹൈക്കോടതി ബുധനാഴ്ച അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഗുരുഗ്രാം ആസ്ഥാനമായുള്ള ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറായ അറോറ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാലും, ഭാര്യയുടെ ആരോഗ്യനില മോശമായതിനാലും ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അറോറയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് സുധീർ കുമാർ ജെയിൻ ജൂൺ 6 ന് കീഴ്‌ക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു എന്നും, ഈ കാലാവധി നീട്ടാൻ അതേ കോടതിയിൽ അപേക്ഷ നൽകണമെന്നും പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അതുവരെ നീട്ടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തൻ്റെ കക്ഷി ജാമ്യം കൂടുതൽ നീട്ടാൻ ശ്രമിക്കില്ലെന്ന വ്യവസ്ഥയിൽ വിചാരണ കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചതായി അറോറയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു. ഇടക്കാല ജാമ്യം നീട്ടേണ്ടതില്ലെന്ന നിലപാട് കീഴ്‌ക്കോടതിയില്‍ നേരത്തേ അറിയിച്ചിരുന്നതിനാൽ ജൂൺ ആറിലെ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടിവന്നു.

അറോറയുടെ ഭാര്യ ഇപ്പോഴും ആശുപത്രിയിലാണെന്നും, അവർക്ക് രാവിലെ മസ്തിഷ്‌കാഘാതം ഉണ്ടായെന്നും പഹ്‌വ പറഞ്ഞു. ഈ സാഹചര്യത്തിൽ, അറോറയ്ക്ക് വിചാരണ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോൾ നീട്ടുന്നതിനായി അതേ കോടതിയിൽ പോകണമെന്നും ഇഡി (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്) അഭിഭാഷകൻ വാദിച്ചു.

മറുവശത്ത്, ജൂൺ 6 ലെ ഉത്തരവിലെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായി ഇടക്കാല ജാമ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഹർജിയിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട വിചാരണ കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു.

നേരത്തെ, അറോറയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ഭ്യാര്യാപിതാവ് ഇതിനകം മരിച്ചിരുന്നുവെന്നും 72 വയസ്സുള്ള ഭാര്യാമാതാവ് പഞ്ചാബിലെ മൊഹാലിയിലാണ് താമസിക്കുന്നതെന്നുമാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ്റെ വാദം വിചാരണ കോടതി പരിഗണിച്ചത്. ഭാര്യയുടെ രണ്ട് സഹോദരന്മാർ ബാംഗ്ലൂരിലും ലണ്ടനിലുമാണ് താമസിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ, ഭാര്യയെയും കുട്ടികളെയും പരിപാലിക്കുന്നതിനായി മറ്റ് കുടുംബാംഗങ്ങൾ അപേക്ഷകൻ്റെ വീടിന് സമീപം താമസിക്കുന്നില്ലെന്ന് കോടതി പരിഗണിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പിഎംഎൽഎ) 2022 നവംബർ 29ന് അറോറയെ ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയുടെ ശുപാർശ പ്രകാരം രജിസ്റ്റർ ചെയ്ത സിബിഐ എഫ്ഐആറുമായി ബന്ധപ്പെട്ടതാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്.

എഎപി നേതാവ് മനീഷ് സിസോദിയയുടെ അടുത്ത അനുയായിയാണ് അറോറയെന്നും, മദ്യം വിൽക്കുന്ന ലൈസൻസികളിൽ നിന്ന് അനധികൃതമായി പിരിച്ചെടുക്കുന്ന പണം കൈകാര്യം ചെയ്യുന്നതിലും വഴിതിരിച്ചുവിടുന്നതിലും അറോറ സജീവമായി പങ്കെടുത്തിരുന്നുവെന്നും സിബിഐ അവകാശപ്പെട്ടിരുന്നു. എക്‌സൈസ് നയം പരിഷ്‌കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയതായും സിബിഐയും ഇഡിയും പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News