അച്ഛൻ മുഖ്യമന്ത്രി, ഇനി മകൻ ഉപമുഖ്യമന്ത്രിയാകും; ഉദയനിധി സ്റ്റാലിൻ്റെ കിരീടധാരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യതയേറുന്നു. യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 22ന് മുമ്പ് സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ട്. ഉദയനിധി സ്റ്റാലിൻ ഈ പദവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിനുമേൽ അടിച്ചേൽപ്പിക്കുന്നതല്ലെന്നും സര്‍ക്കാരിലെ ഒരു മുതിർന്ന മന്ത്രി പറഞ്ഞു.

ചെന്നൈ: വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന് ഇനി വലിയ പദവിയാണ് ലഭിക്കാൻ പോകുന്നതെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് സംസ്ഥാനത്തിൻ്റെ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 22ന് മുമ്പ് ഡിഎംകെ സർക്കാരിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാമെന്നാണ് റിപ്പോർട്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപമുഖ്യമന്ത്രിയായ പിതാവ് എംകെ സ്റ്റാലിൻ്റെ സ്ഥാനക്കയറ്റത്തിന് സമാനമാണ് ഈ സ്ഥാനക്കയറ്റം.

സർക്കാരിനുള്ളിൽ ഉദയനിധി അവകാശവാദം ശക്തമാക്കിയെന്നാണ് റിപ്പോർട്ട്. തൻ്റെ പിതാവ് എംകെ സ്റ്റാലിൻ്റെ ജോലി ഭാരം കുറയ്ക്കാൻ സഹായകമാകുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉദയനിധിയുടെ സ്ഥാനക്കയറ്റം ഉറപ്പാണെന്നും ആഗസ്റ്റ് 22ന് മുഖ്യമന്ത്രി സ്റ്റാലിൻ്റെ അമേരിക്കന്‍ സന്ദർശനത്തിന് മുമ്പ് ഉദയനിധി ഉപമുഖ്യമന്ത്രിയായേക്കുമെന്നും ഡിഎംകെയിലെ മുതിർന്ന മന്ത്രി പറഞ്ഞു.

ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയതിന് പിന്നിലെ പ്രധാന കാരണം മുഖ്യമന്ത്രിയുടെ ജോലി ഭാരം കുറയ്ക്കാനാണെന്നാണ് സൂചന. സുപ്രധാന ചുമതലകൾ നിർവഹിക്കുന്നതിന് ഉദയനിധിയെ ഈ നടപടി സഹായിക്കുമെന്ന് ഡിഎംകെ സർക്കാർ പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയത്തിലെ അരാജകത്വത്തിനിടയിൽ, ഈ പദവി ഉദയനിധി സ്റ്റാലിനെ അടിച്ചേൽപ്പതല്ലെന്നും, ഉദയനിധി തന്നെ ആവശ്യപ്പെട്ടതാണെന്നും ഒരു മുതിർന്ന മന്ത്രി പറഞ്ഞു.

2024 ജനുവരിയിൽ, ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞത് അതെല്ലാം എതിരാളികളുടെ സൃഷ്ടിയാണെന്നായിരുന്നു.

46 കാരനായ ഉദയനിധി രാഷ്ട്രീയത്തിൽ മാത്രമല്ല വിനോദ മേഖലയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തിൻ്റെ കമ്പനിയായ റെഡ് ജയൻ്റ്സിന് സിനിമാ മേഖലയിൽ വലിയ പേരാണ്. തമിഴിലേയും മറ്റ് ദക്ഷിണേന്ത്യൻ സിനിമകളുടേയും നിർമ്മാണത്തിലും വിതരണത്തിലും ഈ കമ്പനിക്ക് വലിയ ഓഹരി പങ്കാളിത്തമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News