കുത്തിവെപ്പിനെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവാണെന്ന് കുടുംബം

തിരുവനന്തപുരം: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതിക്ക് കുത്തിവെപ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട മച്ചിയില്‍ സ്വദേശി കൃഷ്ണ തങ്കപ്പൻ (27) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിയതായിരുന്നു കൃഷ്ണ.

ഇവിടെ കുത്തിവെപ്പ് എടുത്തതോടെ യുവതിയുടെ ആരോഗ്യനില വഷളായി. മരുന്ന് അലർജിയുള്ള കൃഷ്ണ മുൻകരുതൽ എടുക്കാതെയാണ് കുത്തിവയ്പ് എടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ബോധരഹിതയായ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന കൃഷ്‌ണ ഇന്ന് (21 ജൂലൈ) രാവിലെ ആണ് മരണത്തിന് കീഴടങ്ങിയത്.

മരിച്ച യുവതിയുടെ ഭർത്താവ് നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലെ സർജനെതിരെ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കുത്തിവെപ്പ് എടുത്തിട്ടില്ല എന്നും ആശുപത്രിയിലെത്തിയ കൃഷ്‌ണ ഇൻഹേലർ ഉപയോഗിച്ചതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത് എന്നുമാണ് ഡോക്‌ടറുടെ വിശദീകരണം. ചികിത്സ പിഴവിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News