മൂന്ന് കോടിയുടെ ക്രിപ്‌റ്റോ കറൻസി മോഷണം; യുവതിയും രണ്ട് മർച്ചൻ്റ് നേവി ഉദ്യോഗസ്ഥരും അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ക്രിപ്‌റ്റോ കറൻസി മോഷ്ടിച്ച കേസില്‍ യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മോഷണത്തിന്റെ സൂത്രധാരയായ യുവതിയേയും രണ്ട് മർച്ചൻ്റ് നേവി ഉദ്യോഗസ്ഥരെയും ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെല്ലിൻ്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ഇരയായ സ്ത്രീയുടെ സുഹൃത്താണ് മോഷണം നടത്തിയ യുവതി.

സ്പെഷ്യൽ സെൽ ഐഎഫ്എസ്ഒയുടെ ഡിസിപി ഡോ. ഹേമന്ത് തിവാരിയുടെ അഭിപ്രായത്തിൽ, ജൂലൈ നാലിന് അന്വേഷണ സംഘത്തിന് രേഖാമൂലം പരാതി ലഭിച്ചിരുന്നു. ശിൽപ ജയ്‌സ്വാൾ എന്ന യുവതി തൻ്റെ മൊബൈൽ ഫോൺ വാലറ്റിൽ നിന്ന് ഏകദേശം 3 കോടി രൂപ വിലമതിക്കുന്ന 6 BTC ക്രിപ്‌റ്റോ മോഷ്ടിച്ചതായി പരാതി നൽകിയിരുന്നു.

പ്രതികളിൽ നിന്ന് 2.6 കോടി രൂപ കണ്ടെടുത്തു. ഇതിൽ 1.25 കോടി രൂപയും 2.32 ബിടിസിയും 9600 യുഎസ്ഡിടിയും ഉൾപ്പെടുന്നു. മോഷണം പോയ ക്രിപ്‌റ്റോ കറൻസിയുടെ 90 ശതമാനവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സെൽ വിവിധ ബിഎൻഎസ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രശ്‌നം പരിഹരിക്കാൻ സംഘത്തിലെ മിടുക്കരായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രാദേശിക ഇൻ്റലിജൻസിൻ്റെയും സാങ്കേതിക നിരീക്ഷണത്തിൻ്റെയും സഹായത്തോടെ ഉത്തം നഗർ സ്വദേശി മോക്ഷിയെ ജൂലൈ 19 ന് സംഘം അറസ്റ്റ് ചെയ്തു. കർശനമായി ചോദ്യം ചെയ്തപ്പോൾ രണ്ട് യുവാക്കൾക്ക് കൂടി ഈ മോഷണത്തിൽ പങ്കുള്ളതായി
യുവതി സമ്മതിച്ചു. അതുപ്രകാരം ഒരു പ്രതിയെ ഹരിയാനയിൽ നിന്നും മറ്റ് പ്രതിയെ ഉത്തം നഗർ മേഖലയിൽ നിന്നുമാണ് സംഘം പിടികൂടിയത്. ഷെറി ശർമ്മ, ആശിഷ് ശർമ്മ എന്നാണ് ഇരുവരുടെയും പേര്. മർച്ചൻ്റ് നേവിയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. മൂന്ന് പ്രതികളും ക്രിപ്‌റ്റോകറൻസി മോഷ്ടിച്ചതായി സമ്മതിച്ചു.

ചോദ്യം ചെയ്യലിൽ, പരാതിക്കാരിയുടെ വാലറ്റിൽ ക്രിപ്‌റ്റോ കറൻസി ഉണ്ടെന്ന് അറിയാമായിരുന്നെന്ന് മോക്ഷി പറഞ്ഞു. തൻ്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് ക്രിപ്‌റ്റോ കറൻസി മോഷ്ടിക്കാൻ ഗൂഢാലോചന നടത്തി. പരാതിക്കാരി ജൂലൈ നാലിന് വിദേശത്തേക്ക് പോകുകയാണെന്നും ഈ സമയത്ത് അവളുടെ ഫോൺ 7-8 മണിക്കൂർ ഫ്ലൈറ്റ് മോഡിൽ ആയിരിക്കുമെന്നും ഇവർക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടാളികളും ചേർന്ന് ഈ മോഷണം നടത്താനുള്ള സമ്പൂർണ ഗൂഢാലോചന നടത്തി.

വിദേശത്തേക്ക് പോകുന്ന ദിവസം, എയർപോർട്ടിലേക്കുള്ള വഴി നാവിഗേഷൻ പരിശോധിക്കാനെന്ന വ്യാജേന പരാതിക്കാരിയെ അനുഗമിച്ച മോക്ഷി, മൊബൈൽ ഫോൺ എടുത്ത് വാലറ്റിൽ നിന്ന് മുഴുവൻ ക്രിപ്റ്റോ തുകയും ട്രാൻസ്ഫർ ചെയ്തു, അതായത് ഏകദേശം 6 ബിടിസിയും ഇന്ത്യൻ രൂപയും.

ഇതിനുശേഷം, മൂന്ന് പ്രതികളും ബിറ്റ്‌കോയിനുകൾ വ്യത്യസ്ത വാലറ്റുകളിലേക്ക് മാറ്റി, അവർ കുറച്ച് ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് കുറച്ച് സാധനങ്ങളും വാങ്ങി. ഇവരിൽ നിന്ന് ഏകദേശം 2.32 ബിടിസിയും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന് പുറമെ ഇവരില്‍ നിന്ന് 1.25 കോടി രൂപയും കണ്ടെടുത്തു.

Print Friendly, PDF & Email

Leave a Comment

More News