വയനാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിൽ തെരച്ചിൽ തുടരുന്നു; രക്ഷപ്പെട്ടവരുടെ രേഖകൾ വീണ്ടെടുക്കാന്‍ പ്രത്യേക ക്യാമ്പ് ആരംഭിച്ചു

വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമ്പോഴും അതിജീവിച്ചവരുടെ ഔദ്യോഗിക രേഖകൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 12 തിങ്കളാഴ്ച) ആരംഭിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷനും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ്/രേഖകൾ വീണ്ടെടുക്കൽ കാമ്പയിൻ്റെ ഭാഗമായി മേപ്പാടിയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ക്യാമ്പുകൾ നടക്കുന്നത്.

മണ്ണിടിച്ചിലിനെ അതിജീവിച്ച് ക്യാമ്പുകളിലോ മറ്റിടങ്ങളിലോ കഴിയുന്നവർക്ക് അവരുടെ നഷ്ടപ്പെട്ട രേഖകളോ സർട്ടിഫിക്കറ്റുകളോ തിരികെ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ ഒരുക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, എൻഡിആർഎഫ്, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് ഫോഴ്‌സ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ്, റെസ്‌ക്യൂ വോളൻ്റിയർമാർ എന്നിവരടങ്ങുന്ന 190 അംഗ സംഘം രാവിലെ ദുരന്തബാധിത പ്രദേശത്തെ അഞ്ച് സോണുകളിൽ തിരച്ചിൽ പുനരാരംഭിച്ചു.

മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കനത്ത മഴയെ തുടർന്ന് കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നലെ (ആഗസ്റ്റ് 11 ഞായറാഴ്ച) നിർത്തിവച്ചു.

Print Friendly, PDF & Email

Leave a Comment

More News