ലൈംഗികാരോപണങ്ങളുമായി മലയാള സിനിമാ രംഗം പുകയുന്നു: മണിയന്‍ പിള്ള രാജു, ഇടവേള ബാബു, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ നടി രംഗത്ത്

മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, ഇവള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ നടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പറയുന്നു.

2008ൽ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് തനിക്ക് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറഞ്ഞു. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇടവേള ബാബു മോശമായി പെരുമാറിയെന്നും നടി വെളിപ്പെടുത്തി. സിനിമാ സെറ്റിൽ വച്ച് ലൈംഗികാഭിലാഷത്തിനായി മുകേഷ് തന്നെ സമീപിച്ചതായും നടി പറഞ്ഞു.

“മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഡ്വക്കേറ്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവര്‍ ശാരീരികമായും മാനസികമായും നടത്തിയ പീഡനങ്ങൾ തുറന്നുകാട്ടാനാണ് ഈ പോസ്റ്റ്. 2013ൽ ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെ ശാരീരികമായി പീഡിപ്പിക്കപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഞാൻ
തുടര്‍ന്നും സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും, പക്ഷേ പീഡനം സഹിക്കാവുന്നതിലും അപ്പുറമാകുകയായിരുന്നു,” നടി എഴുതി.

“താന്‍ നേരിട്ട ദുരനുഭവത്തിന്റെ ഫലമായി മലയാളസിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നീതി തേടുകയാണ് ഞാൻ. ഹീനമായ പ്രവൃത്തികള്‍ ചെയ്തവർക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്,” നടി കൂട്ടിച്ചേർത്തു. തന്നെ ഉപദ്രവിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍.

Print Friendly, PDF & Email

Leave a Comment

More News