സിനിമാ അടുക്കള രഹസ്യങ്ങൾ അങ്ങാടിപ്പാട്ട് (ലേഖനം) കാരൂർ സോമൻ, ചാരുംമൂട്

മലയാള ചലച്ചിത്ര മേഖലയിൽ ധാരാളം കലാമൂല്യമുള്ള സിനിമകൾ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറ ത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകൾ മറ്റൊരു രാജ്യത്തെ കഥ കോപ്പി ചെയ്തു മലയാളത്തിൽ സിനിമയു ണ്ടാക്കിയതിനല്ല, ഈ രംഗത്തെ വരേണ്യ വർഗ്ഗത്തിന്റെ മാടമ്പിത്തരങ്ങൾ നടിമാരിൽ ഭയം,ഭീതി വളർത്തിയി രിക്കുന്നു. സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ ഓരോന്നായി പുറത്തുവരുന്നു. സിനിമയിൽ അഭിന യിക്കണമെങ്കിൽ അല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടനയിൽ അംഗമാ കണമെങ്കിൽ അടിവസ്ത്രം അഴിച്ചുവെക്ക ണമെന്നത് സിനിമയുടെ ജീർണ്ണ സംസ്‌കാരം വെളിപ്പെടുത്തുന്നു. അത് കലാ സാഹിത്യത്തെ അപമാനിക്കുന്നു. ഹേമ കമ്മിറ്റി അംഗം നടി ശാരദപോലും സിനിമയിലെ അടിവസ്ത്ര വിഷയം അടിവരയിടുന്നു. ഇത് ലോകത്തെ ങ്ങുമില്ലാത്ത യോഗ്യതാ പരീക്ഷയാണ്. സ്ത്രീ സുരക്ഷ വീമ്പിളക്കുന്ന നാട്ടിൽ ഇപ്പോഴുള്ള ഓരോ വെളിപ്പെടു ത്തലുകൾ മലയാളികളുടെ അന്തസ്സിനെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. തന്തയ്ക്ക് പിറന്ന പെൺകുട്ടികൾ ഏത് കൊലക്കൊമ്പനായാലും സിനിമ അടുക്കളപ്പുരയിലെ എച്ചിൽ തിന്നു ജീവിക്കുന്നവരല്ലെന്ന് വെളിപ്പെടുത്തുന്നു. ഇതിനുള്ളിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെ പുറത്തുകൊണ്ടുവരാൻ ഒരു ബംഗാളി നടിയുടെ സാക്ഷ്യപത്രം വേണ്ടിവന്നു. അതുവരെ മലയാളി നടിമാർ ഉറക്കത്തി ലായിരുന്നു. ചിലർ ഇപ്പോഴും ഉറക്കം നടിക്കുന്നു. ജനാധിപത്യബോധമുള്ള ഒരു സംഘടനയായി ‘അമ്മ’ മാറുമോ?

ഈ സംഭവങ്ങളിലൂടെ പീഡനമേൽക്കാത്ത നടിമാരെയും കരിനിഴലിൽ നിർത്തുന്നു. ചില നടൻമാർ ധരിച്ചിരിക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിലാണ് നടിമാർ ചോറ് കഴിക്കുന്നതെന്നാണ്. ഈ കൂട്ടരാണ് ‘അമ്മ’ എന്ന സംഘടനയെ ബന്ദികളാക്കി മുക്കി ക്കൊല്ലാൻ ശ്രമിച്ചത്. അവർക്ക് അധികാരികളുടെ ഭാഗത്തു് നിന്ന് നല്ല പിന്തുണയും കിട്ടുന്നു. അതാണ് ഇരകളായ സ്ത്രീകൾ പോലീസിൽ പരാതിപോലും കൊടുക്കാത്തത്. ഇത് ഈ രംഗത്ത് മാത്രമല്ല എല്ലാം തൊഴിലിടങ്ങളിലും സ്ത്രീകളോടുള്ള അതിക്രമങ്ങൾ കൂടിക്കൊണ്ടിരി ക്കുന്നു. മണ്മറഞ്ഞ നടൻ തിലകൻ സിനിമയിൽ ഒരു മാഫിയ സംഘമു ണ്ടെന്ന് വെളിപ്പെടുത്തിയത് ഇന്ന് പുറത്തുവന്നിരിക്കുന്നു. ഹേമ കമ്മിറ്റി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഈ രംഗത്തു് വേണ്ടുന്ന മാറ്റങ്ങൾ വരു ത്തുമോ? ഈ രംഗത്തെ കഞ്ചാവ് മാഫിയകളെപ്പറ്റി എത്രയോ പരാതികൾ വന്നു.എത്ര പേരെ തുറുങ്കിലടക്കാൻ പൊലീസിന് സാധിച്ചു?

ഇന്ന് നടക്കുന്ന സംഭവങ്ങൾ എന്റെ ‘കഥാനായിക’ നോവലിൽ വർഷങ്ങൾക്ക് മുൻപ് മീഡിയ ഹൗസ് പ്രസിദ്ധികരിച്ചിട്ടുണ്ട്. അത് കവി മൊഴി മാസികയിൽ പരമ്പരയായും വന്നു. അതിൽ സിനിമാ രംഗത്തുള്ള വഷളത്വങ്ങൾ, കിടക്ക വിരിക്കാത്തതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെടുന്നതും മറ്റും അതിലെ നായിക നടി തുറന്നു പറയുന്നു. അത് സിനിമയാക്കാൻ ഒരു സംവിധായകനും ധൈര്യം വരില്ല. എന്റെ ‘അബു’ എന്ന കഥ സിനിമയായിട്ടുണ്ട്. ഇപ്പോഴും ‘കന്യാസ്ത്രീ കാർമേൽ’ നോവൽ ചർച്ച നടക്കുന്നുവെങ്കിലും അപ്രിയ സത്യങ്ങൾ പറയാതിരിക്കാൻ പറ്റില്ല. അമ്മ എന്ന പുരുഷാധിപത്യ സംഘടനയെ നയിക്കുന്നത് ഒരു പറ്റം മാഫിയ സംഘമെന്ന് ഈ രംഗത്തുള്ളവരാണ് പറയുന്നത്. തില കൻ തുറന്നുപറഞ്ഞതുകൊണ്ട് അദ്ദേഹത്തെ ഒരു കോണിലൊതുക്കിയത് എല്ലാവർക്കു മറിയാം. സാഹിത്യലോകത്തും ഇതുതന്നെയാണ് സംഭവിക്കുന്നത് വാഴ്ത്തുപാട്ടുകാരെ മതി സത്യം പറയുന്നവരെ വേണ്ട. സംവിധായകൻ വിനയൻ എന്തെല്ലാം വെളിപ്പെ ടുത്തി. മഹാനടന്മാരുള്ള ഈ സംഘടനയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

അച്ഛനില്ലാത്ത അമ്മ സംഘടനയ്ക്ക് ഒരു അച്ഛന്റെ ആവശ്യമുണ്ട്. അച്ഛൻ ഇല്ലാത്തതാണ് ഈ രംഗം കടിഞ്ഞാണില്ലാത്ത കുതിരയെപോലെ സഞ്ചരിക്കുന്നത്. അച്ഛനില്ലാത്ത സിനിമ കുട്ടികൾ അനുസരണ, അച്ചടക്കമില്ലാതെ വളർന്നതുകൊണ്ടാണ് സ്ത്രീകളെ മാനിക്കാനും ആദരിക്കാനും പഠിക്കാഞ്ഞത്. വഴിപിഴച്ചു പോകുന്ന കുട്ടികളെ വഴിപിഴയ്ക്കാതെ നോക്കേണ്ടത് സർക്കാരാണ്. സാംസ്‌കാരിക വകുപ്പ് തെറ്റ് ചെയ്തവന്റെ ചെവിക്ക് പിടിച്ചു നിർത്തണം. അടി കൊടുക്കേണ്ടവന് അടി കൊടുക്കണം. അത് ചെയ്തിരുന്നെങ്കിൽ പല സ്ത്രീകളുടെ മാനം നഷ്ടപ്പെടാതെ പോകുമായിരിന്നു. ഇത്രയും നാൾ പുരുഷാധിപത്യമാണ് അമ്മയിൽ കണ്ടത്. ഇനിയും നല്ലൊരു അമ്മയെ ഏല്പിക്കുക. ഈ അവസരമൊർക്കേണ്ടത് സ്വന്തം വീട്ടിലെ ഭാര്യ, അമ്മ പെങ്ങന്മാർക്ക് ഇങ്ങനെ ഒരു ദുരനുഭവമുണ്ടായാൽ എന്താണ് ചെയ്യുക?

ഇതിലെ ചില വിഗ്രഹങ്ങളുടെ പേരുകൾ പറയാൻ നടികൾ മടിക്കുന്നത് പണം കൊടുത്തു മൂടികെട്ടുന്നുവെന്നാണ് കേൾക്കുന്നത്. ഇതൊരു അവസരമായി കണ്ട് നടന്മാരെ അപമാനിക്കാൻ ഇറങ്ങിയവരുണ്ടോ എന്നതും പോലീസ് കണ്ടെത്തണം. ചില പീഡകരെ ഭയന്ന് ഈ ചങ്ങലയിൽ കുരുങ്ങാതെ രക്ഷപെട്ട് മാറി ദാമ്പത്യ ജീവിതം നയിക്കുന്നവരുണ്ട്. ചില മേലുദ്യോഗസ്ഥന്മാർക്ക് കിടക്ക പങ്കിട്ടില്ലെങ്കിൽ ഉദ്യോഗ കയറ്റം കിട്ടില്ലെന്ന് പലരിൽ നിന്ന് കേട്ടിട്ടുണ്ട്. ഈ അഭിനവ പൂങ്കാവനത്തിൽ അഴിഞ്ഞാടുന്ന പുങ്കവന്മാരുടെ മുഖം മൂടി സർക്കാർ അഴിച്ചിടണം. എന്നിൽ സംശയം ജനിപ്പിക്കുന്നത് ഒരു സിനിമ തൊഴിലാളിയുടെ വാക്കുകൾ കേട്ട് ഒറ്റയ്ക്ക് ഒരു സ്ത്രീ അയാളുടെ വീട്ടിലേക്ക് പോകുമോ? പ്രതീക്ഷ അപ്രത്യക്ഷമായാൽ പീഡിപ്പിച്ചുവെന്ന് പറയുമോ? എന്തൊരു വിരോധാഭാസം? ചിലർ കച്ചിത്തുരുമ്പായി പറയുന്നത് ചില സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ്. സിംഹത്തിന്റെ മുന്നിൽ ചെന്നിട്ട് വാവിട്ടു കരയേണ്ട ആവശ്യമുണ്ടായിരുന്നോ?

സാഹിത്യ രംഗത്തും രാഷ്ട്രീയ മാഫിയകളുണ്ട്. എന്റെ ‘കാലപ്രളയം’ എന്ന നാടകം അക്കാദമി അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്ന് ചില പ്രമുഖ നാടകകൃത്തുക്കൾ പറഞ്ഞു. ആ അവാർഡ് ഒരു സ്ത്രീ വാങ്ങിയത് പലരും സംശയത്തോടെ കണ്ടു. ഹേമ കമ്മിറ്റിപോലെ എല്ലാം തൊഴിലിടങ്ങളിൽ സാംസ്‌കാരിക മേഖലയടക്കം പരാതികൾ പറയാൻ കമ്മിറ്റകൾ വേണം. പൊലീസ് വകുപ്പും സ്ത്രീകൾക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കുന്നില്ല. ഒരു പുരുഷൻ തുറിച്ചു നോക്കിയാൽ കേസ് എടുക്കാവുന്ന നാട്ടിലാണ് സ്ത്രീകൾ പീഡനം അനുഭവിക്കുന്നത്. അധികാരികൾ കുളിച്ചു ശുദ്ധി വരുത്തേണ്ടത് സിനിമ രംഗം മാത്രമല്ല പൊലീസ് സേനയെ കൂടിയാണ്. രാഷ്ട്രീയ മേലാളന്മാരിൽ നിന്ന് ഈ സേനയെ കോടതിയുടെ മേൽനോട്ടത്തിലാക്കിയാൽ ഇരകളുടെ, കുറ്റവാളികളുടെ എണ്ണം കുറയും.

സമൂഹത്തിൽ സ്ത്രീകളെ ചൂഷണം ചെയ്താൽ സ്ത്രീകൾ പോലും പ്രതികരിക്കാറില്ല. ഈ കാമഭ്രാന്തന്മാർക്ക് അതൊരു തണലാണ്. സിനിമ വലിയ ഒരു വ്യവസായ കേന്ദ്ര മായതുകൊണ്ടാണ് ഇത്രയും ജനശ്രദ്ധ നേടിയത്. ഇതര വകുപ്പുകൾ ഇതുപോലെ ശ്രദ്ധിക്കാറില്ല. അവിടുത്തെ സ്ത്രീകളുടെ സങ്കട കണ്ണീർ നമ്മൾ കാണാറുമില്ല. അവി ടുത്തെ പീഡനവീരന്മാരെ ആരും തിരിച്ചറിയുന്നില്ല. സിനിമയുടെ അടുക്കളയിൽ കറി കൾ രുചിയോടെ പാകം ചെയ്തവർക്ക് സിനിമ തുടർച്ചയായി കിട്ടുന്നു ചിലർക്ക് കിട്ടാതിരി ക്കുന്നത് തൊഴിൽ ലംഘനമല്ലേ? ഈ വർഗ്ഗത്തെയാണ് സിനിമ പ്രേമികൾ ആദരവോടെ കാണുന്നത്. സത്യനെപ്പോലെ സ്വഭാവശു ദ്ധിയില്ലാത്തവർ കാട്ടുന്ന കോമാളി പ്രണ യവേഷങ്ങൾ കണ്ടിരുന്നു പല്ലിളിക്കുന്നവർ. മുഖത്തു ചായം പൂശി ആടയാഭരണങ്ങ ളണിഞ്ഞു വേഷങ്ങൾ കെട്ടിയാടുന്നവരുടെ സ്വഭാവശുദ്ധി ആരും തിരിച്ചറിയുന്നില്ല.ഒരു അഭി നയ തൊഴിലാളി എന്നതിലുപരി എന്തിനാണ് താരാരാധന? സെലിബ്രിറ്റി എന്നൊരു പട്ടവും മാധ്യമങ്ങൾ ചാർത്തിക്കൊടുത്തു. ഒരു ബുദ്ധി ജീവി എഴുതി കൊടു ക്കുന്ന കഥാസ്വാദനം അല്ലെങ്കിൽ ഗാനം അഭിനയിച്ചു കാണിക്കുന്നതല്ലേ ഇവരുടെ തൊഴിൽ. സിനിമ ഒരു ആസ്വാദന കല എന്നൊഴിച്ചാൽ ഇതിൽ എന്തിരിക്കുന്നു? ഇവരെ പാടി പുകഴ്ത്തി പറയുന്ന മാധ്യമങ്ങൾക്കും ഒരു വിലക്ക് നല്ലതാണ്.

ആദ്യ കാലങ്ങളിൽ ഈ സിനിമ ഭ്രാന്ത് വടക്കേ ഇന്ത്യയിലായിരുന്നു. ഹിന്ദി സിനിമ കൾ കണ്ട് പട്ടിണി പാവങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയക്കാർ വിളിക്കുന്ന കഴുതകൾ അല്പം ചിരിക്കും. കയ്യടിക്കും. ഈ കൂട്ടർ അക്ഷരം വായിച്ചു് അറിവ് നേടിയവരല്ല. അറിവ് നേടാൻ സർക്കാർ പുസ്തകങ്ങൾ കൊടുക്കാറുമില്ല. ഈ പാവങ്ങളെ എന്നും ദാരിദ്ര്യ ത്തിൽ വളർത്തി കച്ചവട സിനിമകൾ കാണിച്ചു രസിപ്പിച്ചു ഓരോ തെരഞ്ഞെടുപ്പുക ളിൽ ഒരല്പം ജാതി രസവും ചേർത്ത് വേണ്ടി വന്നാൽ ടിവിയും മദ്യവും കൊടുത്തു വോട്ട് പെട്ടി നിറക്കുന്നു. നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന ഭരണകൂടങ്ങളുണ്ടെങ്കിൽ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടില്ല അങ്ങനെ സംഭവിച്ചാൽ അവൻ ജയിലിലെ ഗോതമ്പുണ്ട തിന്നും. ഹിന്ദി കഴിഞ്ഞാൽ പിന്നീട് കണ്ട സിനിമ ഭ്രാന്ത് തമിഴിൽ ആണ്.ഇപ്പോൾ സാക്ഷര കേരളത്തിലുമെത്തിയിരിക്കുന്നു. നമ്മുക്ക് രാഷ്ട്രീയ ഭ്രാന്തൻ സംവിധാനമുള്ള തുകൊണ്ടാണ് സിനിമ-സീരിയൽ-ഇതര മേഖലകൾ കുറെ വഷളന്മാരുടെ കേന്ദ്രമായി മാറുന്നത്. എത്രയും വേഗത്തിൽ ഹേമ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുക. സിനിമയെ പുന രുദ്ധരിക്കുക.

മതഭ്രാന്ത്‌പോലെ സിനിമഭ്രാന്ത് വളർത്തി യുവതീയുവാക്കളെ കീശ വീർപ്പിക്കുന്ന ടി.വി. ചാനലുകള ടക്കം നരകത്തിലേക്ക് തള്ളിവിടുന്നു. ഇതിനൊക്കെ അടിമകളാകു ന്നത് അറിവില്ലാത്ത ഒരു ജനക്കുട്ടമാണ്. അറിവുള്ളവർ ആ സമയം നല്ല പുസ്തകങ്ങൾ വായിച്ചു അറിവ് നേടും. പാശ്ചാത്യർക്കു് സംഗീതം സാഹിത്യ മാണ് പ്രധാനം പിന്നിടാണ് മറ്റെന്തും. ഞാൻ സിനിമ കാണുന്ന ഒരാൾ അല്ലെങ്കിൽ കൂടി അതിനുള്ളിൽ നടക്കുന്ന കള്ളക്കളികൾ കലാ സാഹിത്യ രംഗത്തുള്ളവരിൽ നിന്ന് കേൾക്കാറുണ്ട്. 2007-ൽ എന്ന് തോന്നുന്നു ജർമ്മനിയിലെ കോളോണിൽ അവിടുത്തെ സാമൂഹ്യ സാംസ്‌കാരിക നായ കൻ ജോസ് പുതുശേരിയുടെ നേതൃ ത്വത്തിൽ നാലഞ്ചു് ദിവസം നീണ്ടുനിന്ന ‘യൂറോപ്പ് അമേരിക്കൻ പ്രവാസി സാഹിത്യ സംഗമം’ നടന്നു. അന്ന് വിശിഷ്ട അതിഥികളായിട്ടെ ത്തിയത് കേരളത്തിൽ നിന്ന് കവി സച്ചിദാനന്ദൻ, ഡോ. ജോർജ്ജ് ഓണക്കൂർ, ഇംഗ്ല ണ്ടിൽ നിന്ന് എന്നെയും ക്ഷണിച്ചു.അന്ന് പാരിസിലേക്ക് ഒരു ബസ് യാത്ര അവർ ഏർ പ്പെടുത്തി. ബെൽ ജിയം വഴിയാണ് പോയത്. പാരിസ് നഗരത്തിൽ ഞാനും ഓണക്കുറും നടക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ‘ഉൾക്കടൽ’ എന്ന നോവൽ സിനിമയായതും അതിലെ നായിക സുന്ദരിയായ യുവ നടി ആത്മഹത്യ ചെയ്ത തിന്റെ പിന്നാമ്പുറ കഥ കൾ എന്നോട് പറഞ്ഞു. അന്ന് മുതലാണ് സിനിമ രംഗത്ത് സ്ത്രീകൾ ചൂഷണം ചെയ്യു ന്നത് ഞാനറിയുന്നത്. സത്യത്തിൽ ഈ മാഫിയ കൂട്ടങ്ങൾ വഴി എത്ര സ്ത്രീപുരുഷ നടീ നടന്മാർ ആത്മഹത്യ ചെയ്തതുകൂടി പുറത്തുവരാൻ സർക്കാർ രംഗത്ത് വരണം.

സിനിമ മേഖലയെ ശുദ്ധി ചെയ്യാൻ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന ഭരണകൂടം മുന്നോട്ട് വരണം. ഇപ്പോൾ ചിലർക്ക് നേരെ കല്ലെറിഞ്ഞു ചിരിക്കുന്നവർ, പകയുള്ളവർ ഒരു കാര്യമറിയുക. പാപമില്ലാത്തവർ കല്ലെറിയട്ടെ എന്നത് കൂടി ഓർത്താൽ നല്ലത്. എന്ന് കരുതി പാപഭാരം ചുമന്നു നടക്കണം എന്നല്ല. കുറ്റവാളി കൾ ശിക്ഷിക്കപ്പെടണം. സത്യവും നീതിയും എല്ലാം രംഗത്തും ഉറക്കം നടിക്കാതെ ഉറപ്പുവരുത്തണം. ബംഗാളി നടിയുടെ ധൈര്യം,ആർജ്ജവം മലയാളി നടിമാർ, സ്ത്രീകൾ പുലർത്തുക. സമൂഹത്തിൽ എത്രയോ ഉന്നതങ്ങ ളായ തൊഴിൽ ഇടങ്ങളുണ്ട്. പേരും പ്രശസ്തിക്കപ്പുറമാണ് ആത്മാ ഭിമാനം. പണത്തിനു വേണ്ടി അതാർക്കും പണയപ്പെടുത്തി സമ്പന്നയാകാതെ, പാപിയാകാതെ ജീവിക്കുക. മനുഷ്യർ നീതി നടപ്പാക്കില്ലെങ്കിൽ ഈശ്വരൻ എന്ന വിശ്വാസം ആ കർമ്മം ഏറ്റെടുക്കുമെന്നും കർമ്മഫലം അനുഭവിക്കുമെന്നും ഓർക്കുക. അത് ലോക മെങ്ങും ‘കൊറോണ ദൈവം’ (കഥ മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിച്ചത്) ആരാധനാലയങ്ങളെ വരെ കീറിയെറിഞ്ഞത് കണ്ടല്ലോ. സ്ത്രീകളോടും, പെൺകുട്ടികളോടുമുള്ള മലയാളി മനോരോഗം പുരുഷന്മാർ മാറ്റുക. അവരെ ബഹുമാനിക്കാൻ പഠിക്കുക. വികസിത രാജ്യങ്ങളിൽ ഭാര്യയോടെ മോശമായി ഭർത്താവ് ഒരു വാക്കുച്ചരിച്ചാൽ ഒറ്റ ഫോൺ സന്ദേശത്തിലൂടെ ഭർത്താവ് ഇരുമ്പഴിയെണ്ണുമെന്നോർക്കുക. ഇരകൾക്കാണ് നീതി ലഭിക്കേണ്ടത് അല്ലാതെ വേട്ടനായ്കൾക്കല്ല. സ്ത്രീകൾ ആരുടെയും അടിമയല്ല.

Print Friendly, PDF & Email

Leave a Comment

More News