ഒന്നര മാസത്തിനകം സംസ്ഥാന സർക്കാർ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ റേഷനരി വിഹിതം നഷ്ടമാകും

തിരുവനന്തപുരം: റേഷൻ കടകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് മാസങ്ങളായി കേന്ദ്ര സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും, അത് നടപ്പാക്കാതെ സർക്കാർ അലംഭാവം കാണിക്കുകയാണ്. ഇതേത്തുടർന്നാണ് റേഷൻ കാർഡ് മസ്റ്ററിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ ഒന്നര മാസത്തെ സമയം അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ കാര്യങ്ങൾ നടന്നില്ലെങ്കിൽ കേരളത്തിന് റേഷൻ അരി ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം നിർത്തി വച്ചതിനു ശേഷം പിന്നീട് പുനരാരംഭിച്ചിരുന്നില്ല . മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വേണ്ട ഒരു നടപടികളും സംസ്ഥാനം കൈക്കൊണ്ടില്ല. ഇതേ തുടർന്നാണ് ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കമമെന്ന് കാട്ടി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്.

റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്നാണ് കേന്ദ്രം അയച്ച കത്തിൽ അറിയിച്ചത്. തുടർന്ന് മറ്റന്നാൾ മുതൽ മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News