മക്‌ഡോണള്‍ഡ്സിലെ ഇ. കോളി ബാക്ടീരിയ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ബർഗറുമായി ബന്ധപ്പെട്ടിരിക്കുന്നു: സിഡിസി

വാഷിംഗ്ടണ്‍: അമേരിക്കയിലെ മക്‌ഡൊണാൾഡ്സ് ഹാംബർഗറുകളിൽ ഇ.കോളി ബാക്ടീരിയ പടർന്നുപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മക്‌ഡൊണാൾഡ്സ് അവരുടെ മെനുവിൽ നിന്ന് ഈ ഹാംബർഗറുകൾ നീക്കം ചെയ്‌തു.

അടുത്തിടെ, ഇ-കോളി ബാധയേറ്റ് ഒരു മരണവും 49 പേര്‍ രോഗബാധിതരാകുകയും ചെയ്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, മക്ഡൊണാൾഡ്സ് വിറ്റ ക്വാർട്ടർ പൗണ്ടർ ബർഗറുകളാണ് അതിനു കാരണമെന്ന് കണ്ടെത്തി.

സെപ്തംബർ 27 നും ഒക്ടോബർ 11 നും ഇടയിൽ, യുഎസിലുടനീളമുള്ള പത്ത് സംസ്ഥാനങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഈ കേസുകളിൽ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്കയിലുമാണ് കണ്ടെത്തിയത്, അവിടെ ഗണ്യമായ എണ്ണം ഇ.കോളി അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗം ബാധിച്ച വ്യക്തികൾ 13 മുതൽ 88 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇ.കോളി മലിനമായ ഹാംബർഗറുകൾ കഴിക്കുന്നത് ഹീമോലിറ്റിക് യൂറിമിക് സിൻഡ്രോമിന് കാരണമാകുമെന്നും ഇത് വൃക്കയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമെന്നും സിഡിസി വ്യക്തമാക്കി.

ഇ.കോളി ബാക്ടീരിയയുടെ വ്യാപനം ഹാംബർഗറുകളിൽ ഉപയോഗിക്കുന്ന ഉള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മക്‌ഡൊണാൾഡ്സ് ബാധിത സംസ്ഥാനങ്ങളിലെ മെനുവിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ബർഗറുകൾ നീക്കം ചെയ്യുകയും ഉള്ളി ഉപയോഗം നിർത്തുകയും ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News