വാഷിംഗ്ടണ്‍: അമേരിക്കൻ ഡോളറിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ബ്രിക്‌സ് രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും, ഞങ്ങൾ വെറും കാഴ്ചക്കാരാണെന്നും, എന്നാൽ അത് ഇനി നടക്കില്ലെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുഎസ് ഡോളറിൻ്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ഈ രാജ്യങ്ങൾ ഒരു പുതിയ BRICS കറൻസി സൃഷ്ടിക്കുകയോ മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രസിഡൻ്റായതിന് ശേഷം വിവിധ കാര്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്താൻ ഡൊണാൾഡ് ട്രംപ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡോളറിനെ അവഗണിച്ചുകൊണ്ട് ആരും മുന്നോട്ടു പോകാമെന്ന് ധരിക്കേണ്ട എന്നും, ബ്രിക്‌സ് രാജ്യങ്ങൾ മറ്റൊരു കറൻസിയെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവർ യുഎസ് ഡോളറിനെ പിന്തുണയ്ക്കണം. കഴിഞ്ഞ വർഷം ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ബ്രിക്‌സ് നാണയം വെളിപ്പെടുത്തിയ സമയത്താണ് ട്രംപിൻ്റെ ഈ പ്രസ്താവന നടത്തിയത്. ബ്രിക്‌സ് രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് പോലും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയുടെ വ്യാപാരത്തിൽ വലിയ സ്വാധീനം ചെലുത്തും.
യുഎസ് ഡോളറിന് പകരം വയ്ക്കാൻ കഴിയില്ലെന്ന് ബ്രിക്‌സ് രാജ്യങ്ങൾ മനസ്സിലാക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഇത് സംഭവിച്ചാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തും.
തന്റെ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ഈ രാജ്യങ്ങൾക്ക് അമേരിക്കൻ വിപണിയുടെ വാതിലുകൾ അടയുമെന്നും ട്രംപ് പറഞ്ഞു. അവർക്ക് മറ്റെന്തെങ്കിലും വിപണി കണ്ടെത്തേണ്ടി വരും. അന്താരാഷ്‌ട്ര വിപണിയിൽ യു.എസ് ഡോളറിന് പകരം ബ്രിക്‌സ് രാജ്യങ്ങൾ മറ്റേതെങ്കിലും കറൻസിക്ക് മുൻഗണന നൽകാനുള്ള സാധ്യതയില്ല.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അടങ്ങുന്ന ബ്രിക്‌സ് ബ്ലോക്ക് അന്താരാഷ്ട്ര വ്യാപാരത്തിൽ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സാധ്യത ആരാഞ്ഞിട്ടുണ്ട്. അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ ഉപയോഗം ഉൾപ്പെടെയുള്ള ഓപ്ഷനുകൾ ചില അംഗങ്ങൾ ചർച്ച ചെയ്തു. എന്നാൽ, പുതിയ ബ്രിക്‌സ് കറൻസി സംബന്ധിച്ച് ഔദ്യോഗിക ധാരണയിലെത്തിയിട്ടില്ല.
ആഗോള വ്യാപാരത്തിൽ ഡോളറിൻ്റെ ആധിപത്യം നിലനിർത്താനുള്ള ഉറച്ച നിലപാടാണ് ട്രംപിൻ്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിൻ്റെ നയങ്ങൾ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളെ, പ്രത്യേകിച്ച് സാമ്പത്തിക സ്വയംഭരണം തേടുന്ന ബ്രിക്‌സ് രാജ്യങ്ങളുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് പ്രവചിച്ചിരുന്നു. താരിഫുകൾ പിരിമുറുക്കം വർദ്ധിപ്പിക്കുകയും സാമ്പത്തിക സഖ്യങ്ങളുടെ സ്വഭാവം മാറ്റുകയും ചെയ്യും.