ട്രംപിന്റെ ഭീഷണികൾക്കിടയിലും ഗ്രീൻലാൻഡ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

 ഗ്രീന്‍‌ലാന്‍ഡ് അമേരിക്ക ഏറ്റെടുക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ ഭീഷണിയെ അവഗണിച്ച് ഗ്രീൻലാൻഡ് പ്രധാനമന്ത്രി മാർച്ച് 11 ന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശത്തോടൊപ്പം, തിരഞ്ഞെടുപ്പ് സമയത്ത് ലഭിക്കുന്ന വിദേശ രാഷ്ട്രീയ സംഭാവനകൾ നിരോധിക്കണമെന്നും പാർലമെന്റിൽ പരിഗണിക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് സമയത്ത് വിദേശ സഹായം നിരോധിക്കുന്നത് ട്രംപിന് വലിയ തിരിച്ചടിയായേക്കാം. കാരണം, ട്രംപിന് ഗ്രീൻലാൻഡിലാണ് കണ്ണുള്ളത്. അമേരിക്കയുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി താൻ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥി അവിടെ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണിതെന്ന് ട്രംപിന്റെ പേര് പറയാതെ ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ട എഗെഡെ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

“ഇത് ആഭ്യന്തര വിഭജനത്തിനുള്ള സമയമല്ല, മറിച്ച് നമ്മുടെ രാജ്യത്തിനായി സഹകരണത്തിനും ഒത്തുചേരലിനുമുള്ള സമയമാണ്. നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും നമ്മുടെ രാജ്യത്തെ വീണ്ടും നയിക്കാനും ഞാൻ തയ്യാറാണ്,” അദ്ദേഹം തുടർന്നു പറഞ്ഞു.

ആർട്ടിക് ദ്വീപിന്റെ സ്വാതന്ത്ര്യമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം. ഇത് നേടിയെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ആവശ്യം ഗുരുതര സ്വഭാവമുള്ളതാണെന്നും, തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം നിർദ്ദേശം അംഗീകരിക്കണമെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി പറഞ്ഞു.

നിയമപ്രകാരം, രാഷ്ട്രീയ പാർട്ടികൾക്ക് വിദേശികളിൽ നിന്നോ അജ്ഞാതരായ ദാതാക്കളിൽ നിന്നോ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമില്ല. ഇതിനുപുറമെ, ഒരു പാർട്ടിക്കും ആഭ്യന്തര സ്വകാര്യ സംഭാവനകളായി ഏകദേശം 28,000 ഡോളറിൽ കൂടുതൽ സ്വീകരിക്കാൻ കഴിയില്ല.

Print Friendly, PDF & Email

Leave a Comment

More News