അലഹബാദ് ഹൈക്കോടതിയുടെ വിവാദ വിധിയില്‍ സുപ്രീം കോടതി ഇടപെടുന്നു

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിൽ പിടിക്കുന്നതോ പൈജാമ ചരട് വലിക്കുന്നതോ ബലാത്സംഗ ബലാത്സംഗ ശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദപരമായ തീരുമാനത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് വാദം കേൾക്കാൻ തീരുമാനിച്ചു. ജസ്റ്റിസ് ബി. ആർ. ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് 26 ബുധനാഴ്ച കേസ് പരിഗണിക്കും. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ 11 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച് പൈജാമയുടെ ചരട് വലിക്കുന്നത് ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ലെന്നും മറിച്ച് ഗുരുതരമായ ലൈംഗികാതിക്രമത്തിന്റെ വിഭാഗത്തിൽ പെടുമെന്നും അലഹബാദ് ഹൈക്കോടതി അടുത്തിടെ വിധിച്ചിരുന്നു.

പ്രതികളായ പവൻ, ആകാശ് എന്നിവർ 11 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിച്ചു, പാലത്തിനടിയിലൂടെ കൊണ്ടുപോകാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, ഒരു വഴിയാത്രക്കാരൻ എത്തിയതിനാൽ പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ഈ കുറ്റകൃത്യം പോക്സോ നിയമത്തിലെ സെക്ഷൻ 9/10 (തീവ്രമായ ലൈംഗികാതിക്രമം), ഐപിസി സെക്ഷൻ 354 ബി (സ്ത്രീയെ വസ്ത്രം അഴിക്കാൻ ശ്രമിക്കൽ) എന്നിവയ്ക്ക് കീഴിലാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. എന്നാൽ, അതിനെ ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ആയി കണക്കാക്കാൻ കഴിയില്ലെന്നും വിധിയില്‍ പറഞ്ഞു.

കേന്ദ്രമന്ത്രി അന്നപൂർണാ ദേവി, രാജ്യസഭാ എംപി സ്വാതി മാലിവാൾ, നിയമവിദഗ്ധർ എന്നിവർ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. അവർ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി ഈ തീരുമാനത്തോട് പൂർണമായും വിയോജിക്കുന്നുവെന്നും സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കുകയും അത് കേൾക്കാൻ തീരുമാനിക്കുകയും ചെയ്തത്.

 

 

Print Friendly, PDF & Email

Leave a Comment

More News