അമേരിക്കയുടെ ‘പ്രതികാര തീരുവ’: ആഗോള വിപണികൾ ഇടിഞ്ഞു; മുൻ നേതാക്കളെ കുറ്റപ്പെടുത്തി ട്രം‌പ്

വാഷിംഗ്ടണ്‍: ആഗോള വിപണിയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും, അമേരിക്കയിൽ പണപ്പെരുപ്പം ഇല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മുൻകാല നേതാക്കളും വിദേശ രാജ്യങ്ങളും, പ്രത്യേകിച്ച് ചൈന, അമേരിക്കയെ ചൂഷണം ചെയ്തതായി അദ്ദേഹം ആരോപിച്ചു. തന്റെ താരിഫുകള്‍ ഓരോ ആഴ്ചയും കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് ട്രം‌പ് തിങ്കളാഴ്ച അവകാശപ്പെട്ടു.

വിദേശ രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ചൈനയ്ക്ക്, യുഎസിനെ മുതലെടുക്കാൻ അനുവദിക്കുന്ന സാമ്പത്തിക നയങ്ങളാണ് മുൻ യുഎസ് നേതാക്കൾ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

എണ്ണവില കുറഞ്ഞു, പലിശനിരക്ക് കുറഞ്ഞു എന്ന് ട്രംപ് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു, പണപ്പെരുപ്പമില്ല, മുമ്പ് തീരുവകൾ ദുരുപയോഗം ചെയ്തിരുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്ക ഇപ്പോൾ കോടിക്കണക്കിന് ഡോളർ സ്വീകരിക്കുന്നു.

ചൈന അടുത്തിടെ താരിഫ് 34 ശതമാനം വർദ്ധിപ്പിച്ചെങ്കിലും അമേരിക്കയ്ക്ക് ഇപ്പോഴും ആ താരിഫുകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്നറിയിപ്പുകൾ ചൈന അവഗണിച്ചുവെന്നും പതിറ്റാണ്ടുകളായി അവര്‍ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നു എന്നും ട്രംപ് ആരോപിച്ചു. അമേരിക്കയെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നതിന് മുൻ നേതാക്കളെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ആഗോള ഓഹരി വിപണിയിൽ തിങ്കളാഴ്ച വൻ ഇടിവാണ് രേഖപ്പെടുത്തിയത്. എസ് & പി 500 ഏകദേശം 2 ശതമാനം ഇടിഞ്ഞു, ഇത് മാന്ദ്യത്തിന്റെ നിലവാരത്തിലേക്ക് അടുപ്പിച്ചു. ഇതോടൊപ്പം, സാമ്പത്തിക വിപണികളിലെ അനിശ്ചിതത്വത്തെക്കുറിച്ച് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ചൈന ആവശ്യത്തിന് പണം നൽകിയില്ലെങ്കിൽ തീരുവ ഉയർത്തില്ലെന്ന് ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു, വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ മാറ്റിവെച്ച് താരിഫുകളെ “വളരെ മനോഹരമായ കാര്യം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Print Friendly, PDF & Email

Leave a Comment

More News