താരിഫ് യുദ്ധത്തിനിടയിൽ ട്രംപിന്റെ പ്രതീക്ഷ – “ചൈനയുമായി വ്യാപാര കരാർ സാധ്യമാണ്”

വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം അതിന്റെ ഉച്ചസ്ഥായിയിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ 75 ലധികം രാജ്യങ്ങൾക്ക് 90 ദിവസത്തെ താരിഫ് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, ചൈനയ്ക്ക് 145 ശതമാനം താരിഫ് ചുമത്തുകയും ചെയ്തു. ഈ വ്യാപാര യുദ്ധത്തിനിടയിൽ, ചൈനയുമായി ഒരു കരാറിൽ ഏർപ്പെടുമെന്നാണ് ട്രം‌പിന്റെ പ്രതീക്ഷ. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് പ്രസിഡന്റ് ട്രംപ് ശുഭാപ്തി വിശ്വാസിയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.

രണ്ട് സാമ്പത്തിക ഭീമന്മാർ തമ്മിലുള്ള വ്യാപാര യുദ്ധം വളർന്നുവരുന്നതിനിടയിലാണ് ട്രം‌പിന്റെ ഈ പ്രതീക്ഷ. ട്രം‌പിന്റെ താരിഫ് വിപണികളെ ബാധിച്ചിട്ടുണ്ട്. ചൈനയുമായി ഒരു കരാറിന് തയ്യാറാണെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതായി കരോലിൻ ലെവിറ്റ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ചൈന തിരിച്ചടിക്കുന്നത് തുടർന്നാൽ അത് അവർക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ബീജിംഗുമായി ബന്ധപ്പെടാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “എല്ലായ്പ്പോഴും എന്നപോലെ, സുതാര്യതയോടെ മുന്നോട്ട് പോകുമ്പോൾ ഞങ്ങൾ അപ്‌ഡേറ്റുകൾ നൽകും” എന്ന് ലെവിറ്റ് പറഞ്ഞു. അതേസമയം, അമേരിക്കയിൽ നിന്നുള്ള ഏത് തരത്തിലുള്ള താരിഫ് വർദ്ധനവും അവഗണിക്കുമെന്ന് ബീജിംഗ് പറയുന്നുണ്ടോ? ചൈന പിന്‍വാങ്ങുന്നതായി ട്രംപ് ഇതിനെ കാണുന്നുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് ലെവിറ്റ് വ്യക്തമായി ഉത്തരം പറഞ്ഞില്ല. മറിച്ച്, ചൈനയുടെ താരിഫ് നിരക്ക് 145 ശതമാനമായി തുടരുമെന്നാണ് അവര്‍ പറഞ്ഞത്. അമേരിക്ക ആക്രമിക്കപ്പെടുമ്പോൾ, കൂടുതൽ ശക്തമായി പ്രതികരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

താരിഫുകളെക്കുറിച്ച് സംസാരിക്കാൻ യുഎസ് ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലെവിറ്റ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയെ ചൂഷണം ചെയ്യുകയും നമ്മുടെ തൊഴിലാളികളെ ദ്രോഹിക്കുകയും ചെയ്ത വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കാൻ ആകാംക്ഷയോടെ 75-ലധികം രാജ്യങ്ങൾ ഇപ്പോൾ ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

“പ്രതികാരം ചെയ്യരുതെന്ന പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് ഈ രാജ്യങ്ങൾ ബുദ്ധിപൂർവ്വം പാലിച്ചു, അതിന്റെ ഫലമായി, 90 ദിവസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു, കൂടാതെ ഈ കാലയളവിൽ പരസ്പര താരിഫ് നിരക്കുകൾ ഗണ്യമായി കുറച്ചുകൊണ്ട് ഒരു സാധ്യമായ പരിഹാരം സാധ്യമാക്കി,” ലെവിറ്റ് പറഞ്ഞു.

ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതിനും താരിഫുകൾ ഉപയോഗിക്കുക എന്നതായിരുന്നു ട്രംപിന്റെ പൊതു തന്ത്രമെന്ന് ലെവിറ്റ് പറഞ്ഞു. “അതുകൊണ്ട് പ്രസിഡന്റ് ഈ നിരക്കുകൾ വർദ്ധിപ്പിച്ച് അമേരിക്കയിലേക്ക് പണം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, അത് അമേരിക്കൻ ജനതയ്ക്ക് നല്ല ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് അമേരിക്കക്കാർ ആ പ്രക്രിയയെ വിശ്വസിക്കണം. ആദ്യ ടേമിൽ അദ്ദേഹം ഫലപ്രദമായി താരിഫുകൾ ഏർപ്പെടുത്തുകയും ഈ രാജ്യത്തെ ജീവിതച്ചെലവ് കുറയ്ക്കുകയും ചെയ്തു. വീണ്ടും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ ജോലിയിലാണ്,” അവര്‍ പറഞ്ഞു.

ഏപ്രിൽ 2 നാണ് പ്രസിഡന്റ് ട്രംപ് ഇന്ത്യ, ചൈന, മറ്റ് നിരവധി രാജ്യങ്ങൾ എന്നിവയ്ക്ക് നേരെ പരസ്പര താരിഫ് പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ അദ്ദേഹം ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾക്ക് 90 ദിവസത്തേക്ക് താരിഫ് ഇളവ് നൽകിയിട്ടുണ്ട്. മറുവശത്ത്, അമേരിക്ക ചൈനയ്ക്കുമേൽ തീരുവ വർധിപ്പിക്കുകയാണ്. അതേസമയം, ചൈനയും അമേരിക്കയുടെ മേലുള്ള തീരുവ വർദ്ധിപ്പിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News