എടത്വ: ഫ്രാൻസിസ് മാർപാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യക്കാരൻ ആയിരുന്നുവെന്ന് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള . ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത്. സ്നേഹം, കാരുണ്യം, കരുണ, നീതി, സമാധാനം, എളിമ എന്നിവയുടെ വിളനിലമായിരുന്നു സമാനതകളില്ലാത്ത ആ സവിശേഷമായ വൃക്തിത്വം. എപ്പോഴും നിരാലംബർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം നിന്ന യഥാർത്ഥ ഇടയ ശ്രേഷ്ഠൻ ആയിരുന്നു അദ്ദേഹം.
പാർശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു. ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള വലിയ ഇടയൻ ഇനി ജനഹൃദയങ്ങളിൽ.