കുവൈറ്റിലെ തീപിടിത്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ നെടുമ്പാശ്ശേരിയിലെത്തിക്കും

തിരുവനന്തപുരം: കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ (ജൂണ്‍ 14ന്) രാവിലെ 8:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ. രാജനും, പി.രാജീവും ഉടൻ കൊച്ചിയിലേക്ക് പുറപ്പെടും. നാളെ രാവിലെ 8.30യോടെയാകും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കുക.

മൃതദേഹങ്ങൾ വീടുകളിലെത്തിക്കാൻ നോർക്ക ആംബുലൻസ് ടീം സജ്ജമായിരിക്കും. ഒരുക്കങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ നോർക്ക വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ഇന്ന് (ജൂൺ 13) രാത്രി കൊച്ചിയിലേക്ക് പുറപ്പെട്ടു.

23 മലയാളികളാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് നോർക്ക സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിമാനത്താവളത്തിൽ നിന്ന് വീടുകളിലെത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഒരുക്കും. ഇന്ന് (ജൂൺ 13) രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 5 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. നോർക്ക സെക്രട്ടറി കൂടിയായ യൂസഫലി അഞ്ച് ലക്ഷം രൂപയും, പ്രവാസി വ്യവസായി രവി പിള്ള രണ്ട് ലക്ഷം രൂപയും സഹായം നൽകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.

തീ പിടിത്തത്തില്‍ മരണപ്പെട്ടവര്‍:

രഞ്ജിത്ത് (34) കുണ്ടടുക്ക, കാസര്‍കോട്
കേളു പൊന്മലേരി (58) തൃക്കരിപ്പൂര്‍ കാസര്‍കോട്
നിതിന്‍ കുത്തൂര്‍ പയ്യന്നൂര്‍, കണ്ണൂര്‍
വിശ്വാസ് കൃഷ്‌ണന്‍ ധര്‍മടം, കണ്ണൂര്‍
എം.പി ബാഹുലേയന്‍ (36) പുലാമന്തോള്‍, മലപ്പുറം
കോതപറമ്പ് കുപ്പന്‍റെ പുരക്കല്‍ നൂഹ് (40) തിരൂര്‍, മലപ്പുറം
ബിനോയ് തോമസ് (44) ചാവക്കാട്, തൃശൂര്‍
സ്റ്റെഫിന്‍ ഏബ്രഹാം സാബു (29) പാമ്പാടി, കോട്ടയം
ഷിബു വര്‍ഗീസ് (38) പായിപ്പാട്, കോട്ടയം
ശ്രീഹരി പ്രദീപ് (27) ചങ്ങനാശ്ശേരി, കോട്ടയം
ആകാശ് ശശിധരന്‍ നായര്‍ (31) പന്തളം, പത്തനംതിട്ട
മാത്യു തോമസ് (54) നിരണം, പത്തനംതിട്ട
സിബിന്‍ ടി എബ്രഹാം (31) കീഴ്‌വായ്പ്പൂര്‍, പത്തനംതിട്ട
തോമസ് ഉമ്മന്‍ (37) തിരുവല്ല, പത്തനംതിട്ട
പി.വി മുരളീധരന്‍ (68) വള്ളിക്കോട്, പത്തനംതിട്ട
സജു വര്‍ഗീസ് (56) കോന്നി, പത്തനംതിട്ട
ലൂക്കോസ് (സാബു 48) വെളിച്ചിക്കാല, കൊല്ലം
ഷമീര്‍ ഉമറുദ്ദീന്‍ (30) ശൂരനാട്, കൊല്ലം
സാജന്‍ ജോര്‍ജ് (29) പുനലൂര്‍, കൊല്ലം
അരുണ്‍ ബാബു നെടുമങ്ങാട്, തിരുവനന്തപുരം
അനീഷ് കുമാർ, കണ്ണൂർ
ശ്രീജേഷ് തങ്കപ്പൻ നായർ, തിരുവനന്തപുരം
സുരേഷ് എസ്.പിള്ള, കൊല്ലം

Print Friendly, PDF & Email

Leave a Comment

More News