പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്ക്; വെൽഫെയർ പാർട്ടി പ്രതിഷേധ ബോർഡ് സ്ഥാപിച്ചു

പെരിന്തൽമണ്ണ : കേരളത്തിലെ സുപ്രധാന പാതകളിൽ ഒന്നായ ദേശീയപാത 966 (213) യിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവിക്കുകയും മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. ‘അങ്ങാടിപ്പുറം വഴി പെരിന്തൽമണ്ണയിലേക്ക് വരുന്നവർ ആവശ്യമുള്ള ഭക്ഷണവും വെള്ളവും മരുന്നും കരുതണം’ എന്ന പ്രതിഷേധ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

‘ഓരോടംപാലം – മാനത്തുമംഗലം ബൈപ്പാസിന് എന്താണ് സർക്കാരേ തടസ്സം’ എന്ന തലക്കെട്ടോട്കൂടി വെൽഫെയർ പാർട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ പ്രതിഷേധം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ നിർവഹിച്ചു.

2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്ത ഒരേടം പാലം മാനത്തു മാംഗലം ബൈപ്പാസ് പദ്ധതി ഭരണകൂടത്തിന്റെ അവഗണന മൂലം നടപ്പിലാകാതെ കിടക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ സ്ഥിതിചെയ്യുന്നത് പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകൾ അടക്കം ഗതാഗതകുരുക്കിൽപ്പെട്ട് നിരവധി ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പഠനവും ജോലിക്കുമടക്കം പോകുന്ന യാത്രക്കാർ വാഹനത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യത്യസ്ത സമയങ്ങളിൽ വെൽഫെയർ പാർട്ടി ശക്തമായ സമരവുമായി മുന്നോട്ടു പോയിട്ടുണ്ട്. കൂടുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും നൗഷാദ് ചുള്ളിയൻ പറഞ്ഞു.

ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ആരിഫ് ചുണ്ടയിൽ, ഡാനിഷ് മങ്കട, സൈതാലി വലമ്പൂർ, അബൂബക്കർ പി ട്ടി, നിസാമുദ്ദീൻ പി പി, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

ഷെയ്ക്ക് മുത്തൂട്ടി, റമീസ് ഏറനാട്, ഇക്ബാൽ വലമ്പൂർ, സാദിഖ് തിരൂർക്കാട്, അബ്ദുല്ല അരംഗത്ത്, മനാഫ് തോട്ടോളി എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News