തന്റെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ നടി റിമ കല്ലിങ്കൽ

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. നടി റിമ കല്ലിങ്കലിൻ്റെ വീട്ടിൽ ലഹരി പാര്‍ട്ടി നടത്തിയെന്ന സുചിത്രയുടെ ആരോപണത്തിനെതിരെയാണ് റിം കല്ലിങ്കല്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. നിങ്ങളിൽ പലരും വർഷങ്ങളായി ഡബ്ല്യുസിഎസിനും അതിൻ്റെ കാരണത്തിനും ഒപ്പം നിൽക്കുന്നുവെന്നും ആ പിന്തുണയും വിശ്വാസവുമാണ് ഇപ്പോൾ ഈ കുറിപ്പ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം ഫേസ്ബുക്കിൽ പങ്കിട്ട ഒരു ഹ്രസ്വ സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചില മാധ്യമങ്ങൾ തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ചില പ്രസ്താവനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും ഇതിലൂടെ 2017 ൽ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല അവർ ചെയ്യുന്നത് എന്നും മമ്മൂട്ടി, മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ പോലുള്ള നടന്മാരുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഇവർ ആരോപിക്കുകയും ചെയ്യുന്നുണ്ട്.

ഹേമ കമ്മിറ്റി എങ്ങനെയുണ്ടായി എന്ന് ഞങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാം എന്നും അങ്ങനെയല്ല എന്ന് പറയുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കേണ്ടി വരുമെന്നും റിമ കല്ലിങ്കൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

സംഭവത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും പ്രത്യേക അന്വേഷണസംഘത്തിനു മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു എന്നും വ്യക്തമാക്കിയ റിമ കല്ലിങ്കൽ മുഖ്യധാരാമാധ്യമങ്ങളുടെ വാർത്തകളിൽ ഗായിക സുചിത്രയുടെ വെളിപ്പെടുത്തലുകൾ ഇടം നേടിയില്ല എങ്കിലും തന്റെ അറസ്റ്റിനെ കുറിച്ച് ഒരു വാർത്ത വായിച്ചു എന്ന അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടിയെന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് താൻ വ്യക്തമാക്കുകയാണ് എന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ റിമ കല്ലിങ്കൽ പറയുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News