പിണറായി ആർഎസ്എസിന്റെ നാവായി മാറി : വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറത്തെ കുറിച്ച് വംശീയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സംഘപരിവാറിന്റെ നാവായി മാറിയെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. “മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നു” എന്ന പിണറായിയുടെ പ്രസ്താവന ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ്.

“കരിപ്പൂർ എയർപോർട്ട് മലപ്പുറത്തുകാർ മാത്രമല്ല ഉപയോഗിക്കുന്നത്” എന്ന സാധാരണ ബോധം പോലും മുഖ്യമന്ത്രിക്ക് ഇല്ലേ. ഈ പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്നും, അതിന് മലപ്പുറത്ത് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിൽ ആർഎസ്എസ് ഒരു “ഡീപ് സ്റ്റേറ്റ്” രൂപത്തിൽ പ്രവർത്തിക്കുന്നു എന്ന അൻവറിന്റെ ആരോപണത്തെ പിണറായി വിജയൻ സാങ്കേതികമായി സ്ഥിരീകരിക്കുന്നുവെന്ന് പാർട്ടി ആരോപിച്ചു.

മലപ്പുറം ജില്ലയെ ക്രിമിനൽ വൽക്കരിക്കുന്ന സംഘപരിവാർ വംശീയ അജണ്ട നടപ്പാക്കുന്നതിന് പിണറായി വിജയൻ നടത്തിപ്പുകാരൻ മാറിയിരിക്കുകയാണ്. എത്രയും വേഗം മുഖ്യമന്ത്രി പദം രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും പാർട്ടി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും, പാർട്ടി മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News