മലപ്പുറം: വന്യമൃഗ ആക്രമണങ്ങൾ നിത്യസംഭവമായി മാറിയ കേരളത്തിൽ സർക്കാർ തുടരുന്ന നിസ്സംഗതയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് പ്രതിഷേധം രേഖപ്പെടുത്തി. നിലമ്പൂർ കരുളായി വനമേഖലയിൽ കഴിഞ്ഞ ദിവസം ആദിവാസി യുവാവ് കൊല്ലപെട്ടതിന് സർക്കാറാണ് ഉത്തരവാദിയെന്ന് എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടാൽ ഓടിയെത്തി നഷ്ടപരിഹാരം പ്രഖ്യാപിച്ചാൽ സർക്കാറിന്റെ ഉത്തരവാദിത്വം തീരില്ല; ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള മുൻകരുതൽ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. വനമേഖലയിലെ തകർന്ന ആവാസ വ്യവസ്ഥ പുനസ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന അവസ്ഥ ഇല്ലാതാക്കണം. ഫെൻസിങ്ങടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവണം. വന്യമൃഗാക്രമണത്തിൽ മരിച്ചുവീഴുന്നത് ആദിവാസികളും കർഷകരുമാണ്. ഇനിയും മനുഷ്യരുടെ ജീവന് വിലകൽപിക്കാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ ആധ്യക്ഷം വഹിച്ചു. കൃഷ്ണൻ കുനിയിൽ, മുനീബ് കാരകുന്ന്, സുഭദ്ര വണ്ടൂർ, ബിന്ദു പരമേശ്വരൻ, മജീദ് ചാലിയാർ തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് ചുള്ളിയൻ സ്വാഗതവും ഷാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.
More News
-
സാമൂഹിക പ്രവർത്തക പത്മശ്രീ റാബിയയുടെ മരണത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു
മലപ്പുറം: ഒരു ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന പെൺകുട്ടി തൻ്റെ നാടിനും പരിസരങ്ങൾക്കും നാട്ടുകാർക്കും ഒരു ആലംബമായിത്തീർന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി... -
സാഹോദര്യ കേരള പദയാത്ര ജില്ലയിൽ സമാപിച്ചു
പറവൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര യുടെ ജില്ലയിലെ പര്യടനം സമാപിച്ചു. രാജ്യത്ത്... -
പേവിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ സിയ ഫാരിസിന്റെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു
മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ...