ശ്രീ എ സി ജോർജ് തന്റെ ഇന്ത്യൻ റെയിൽവേ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ കേരളത്തിലെയും ബാംഗളൂരിലെയും മലയാളി ജീവിതമാണ് പശ്ചാത്തലം. പാളങ്ങൾ വിലാസിനിയുടെ കഥയാണ്. വിലാസിനി എന്ന ഇരയുടെ കഥ. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്. കഥ, കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. കഥാസാരം ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു. കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം, വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു. അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി…
Category: LITERATURE & ART
കെ.എസ്.എസ്.പി തിരുവനന്തപുരം മേഖലാ സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: അന്ധവിശ്വാസം, ശബ്ദമലിനീകരണം, കിള്ളി നദിയുടെ മലിനീകരണം എന്നീ വിഷയങ്ങളിൽ അടിയന്തര നിയമനിർമ്മാണ നടപടികൾ സ്വീകരിക്കണമെന്ന ശക്തമായ ആഹ്വാനത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (കെഎസ്എസ്പി) രണ്ടു ദിവസത്തെ വാർഷിക തിരുവനന്തപുരം മേഖലാ സമ്മേളനം ഞായറാഴ്ച സമാപിച്ചത്. അന്ധവിശ്വാസങ്ങൾ വളർത്തുന്ന അക്രമങ്ങളിൽ നിന്നും ചൂഷണ രീതികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സമ്മേളനം, അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു ദശാബ്ദം മുമ്പ് സംഘടന സർക്കാരിന് സമർപ്പിച്ച ബിൽ പാസാക്കുന്നതിന് മുൻഗണന നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്തിൽ വർദ്ധിച്ചുവരുന്ന ശബ്ദമലിനീകരണ പ്രശ്നത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ജില്ലയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി 2014 ൽ കർശനമായ ഒരു നിയമം നടപ്പിലാക്കിയിരുന്നു, എന്നാൽ അത് നടപ്പിലാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും കേരളത്തിലുടനീളം സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ…
കേരളാ ലിറ്റററി സൊസൈറ്റി, 2025 പ്രവർത്തനോദ്ഘാടനവും സാഹിത്യ പുരസ്കാര ദാനവും ശനിയാഴ്ച ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ
ഡാളസ് : ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്സിന്റെ 2025 പ്രവർത്തനോത്ഘാടനവും സാഹിത്യ പുരസ്കാരദാനവും മാർച്ച് 8 ശനിയാഴ്ച രാവിലെ 10:30 ന് ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെടും. ഈ വർഷത്തെ മലയാളം മിഷൻ പ്രവാസി പുരസ്കാരം നേടിയ പ്രസിദ്ധ സാഹിത്യകാരനായ കെ വി പ്രവീൺ പരിപാടി ഉൽഘാടനം ചെയ്യും. പ്രവാസി മലയാള കവി ജേക്കബ് മനയിലിൻറെ പേരിലുള്ള കേരള ലിറ്റററീ സൊസൈറ്റി മനയിൽ കവിതാ അവാർഡ് 2024, ശ്രീമതി ജെസ്സി ജയകൃഷ്ണൻ സ്വീകരിക്കും. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് ജെസ്സിയുടെ “നഷ്ട്ടാൾജിയ” എന്ന കവിത തിരഞ്ഞെടുത്തത്. കേരള ലിറ്റററി സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ എബ്രഹാം തെക്കേമുറി സ്മാരക കഥാ അവാർഡ് ഡോ. മധു നമ്പ്യാർക്കു നല്‍കും. അദ്ദേഹം എഴുതിയ “ചാര നിറത്തിലെ പകലുകൾ” എന്ന…
കെ.എൽ.എസ് കഥ, കവിത അവാർഡുകൾ പ്രഖ്യാപിച്ചു
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് ശ്രീമതി ജെസി ജയകൃഷ്ണന്റെ “നഷ്ട്ടാൾജിയ” എന്ന കവിതയ്ക്ക് ലഭിച്ചു. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് “നഷ്ട്ടാൾജിയ” തിരഞ്ഞെടുത്തത്. എബ്രഹാം തെക്കേമുറി കഥ അവാർഡ് ഡോ. മധു നമ്പ്യാർ എഴുതിയ “ചാര നിറത്തിലെ പകലുകൾ” എന്ന കഥയ്ക്കാണ് ലഭിച്ചത്. പ്രശസ്ത കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഉള്ള ജൂറി അംഗങ്ങളാണ് ഡോ. മധു നമ്പ്യാരുടെ കഥ തിരഞ്ഞെടുത്തത്. അവാർഡ് ജേതാക്കൾക്കുള്ള ഫലകവും സമ്മാനത്തുകയും 2025, മാർച്ച് 8 ശനിയാഴ്ച നടക്കുന്ന KLS പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നൽകുന്നതായിരിക്കും. അവാർഡ് ജേതാക്കളെ അഭിനന്ദിക്കുകയും കവിത, കഥ അവാർഡിനായി സൃഷ്ടികൾ അയച്ചുതന്ന എല്ലാ കവികളോടും, കഥാകൃത്തുക്കളോടും അവാർഡ് നിർണയത്തിന് സഹായിച്ച എല്ലാ ജൂറി അംഗങ്ങളോടും ഉള്ള നന്ദി, പ്രസിഡന്റ്…
‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു
ദോഹ: എഴുത്തുകാരനും ഖത്തർ പ്രവാസിയുമായ റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പുസ്തകം പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി ബർവ വില്ലേജിൽ സംഘടിപ്പിച്ച ‘ആർട്ട്മൊസ്ഫിയർ’ കലാമേളയുടെ സമാപന ചടങ്ങിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്‌മാൻ കിഴിശ്ശേരി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ആക്ടിവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ അബ്‌ദുൽ റഊഫ് കൊണ്ടോട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ പി.വി തുടങ്ങിയവർ പങ്കെടുത്തു. മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെന്റർ ദേശീയ തലത്തിൽ നടത്തിയ നാടക രചനാ മത്സരത്തിൽ ‘സ്വർണ്ണ മയൂരം’ അവാർഡ് നേടിയ പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങൾ’. അതിൽനിന്നും തെരെഞ്ഞെടുത്ത ‘അതിഥി വരാതിരിക്കില്ല’, ‘ധർമ്മായനം’, ‘കാറ്റുണരാതെ’ എന്നീ നാടകങ്ങൾ ചേർന്നതാണ്…
എഡ്മിന്റണിൽ കുട്ടികളുടെ നാടക കളരിയുടെ അരങ്ങേറ്റം ഫെബ്രുവരി 9-ന്
എഡ്മിന്റണിൽ ഇദംപ്രഥമമായി മലയാളി കുട്ടികളുടെ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം, ‘ദി കേസ് ഓഫ് ദി മിസ്സിംഗ് മൂൺ’ ഫെബ്രുവരി 9 ന് നടക്കും. എഡ്മിന്റൻ വൈറ്റ് അവന്യൂവിലുള്ള വർക്ക്ഷോപ് വെസ്റ്റ് പ്ളേറൈറ്റ്സ് തിയേറ്ററിൽ വെച്ച് ഉച്ചക്ക് രണ്ടിനും, വൈകീട്ടും അഞ്ചിനും രണ്ടു ഷോകൾ നടത്തുന്നു. എഡ്മിന്റണിൽ മലയാളി കുട്ടികൾക്കിടയിൽ നിരവധി ക്യാമ്പുകളും,കേരളാ സംസാസ്കാരിക വകുപ്പിൻറെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന മഞ്ചാടി മലയാളം സ്കൂളും, വിവിധ വിദ്യഭാസ പരിപാടികളും നടത്തുന്ന അസോസിയേഷൻ ഫോർ സോഷ്യൽ സെർവീസസ്, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (അസറ്റ്) എന്ന സംഘടനയുടെ കീഴിലുള്ള കുട്ടികളുടെ തീയറ്റർ അന്ന് നാടകം വേദിയിൽ അവതരിപ്പിക്കുന്നത്. എഡ്മിന്റണിലെ പ്രശസ്തമായ കമ്പനി ഫാമിലി തിയേറ്റർ ആണ് നാടകം ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ നാടകത്തിന്റെ ആശയം എഴുതി സംവിധാനം ചെയ്യുന്നത് ഷാനി പിൻകെർട്ടൻ ആണ്. പ്രോഗ്രാം കോഓർഡിനേറ്റർ ക്രിസ്റ്റി സൈമൺ.…
ജോൺ പോളിന്റെ ‘ഒരു യാത്രയുടെ ലക്ഷ്യം’ പുസ്തകം പ്രകാശനം ചെയ്തു
ന്യൂയോർക്ക് : അമേരിക്കൻ മലയാളി ജോൺ പോളിന്റെ ആത്മകഥയായ ‘ഒരു യാത്രയുടെ ലക്ഷ്യം’ കേരള സെന്ററിൽ സര്ഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. ശശിധരൻ പ്രകാശനം ചെയ്തു. പ്രൊഫ. തെരേസ ആന്റണി ആദ്യ കോപ്പി ഏറ്റു വാങ്ങി. പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയിലുള്ള ശ്രീലക്ഷ്മി ബുക്‌സാണ് പ്രസാധകർ. 86 പേജുള്ള പുസ്തകത്തിൽ 12 അദ്ധ്യായങ്ങളാണുള്ളത്. ജീവിതാനുഭവങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ കൊത്തിവച്ച മനോഹരമായ പുസ്തകം എന്നാണ് ഡോ.ശശിധരൻ വിശേഷിപ്പിച്ചത്. പരസ്പരം` അകന്നുനിൽക്കുന്ന കണ്ണികളെ അടുപ്പിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായ സ്നേഹമാണ് സാഹിത്യം എന്നതുകൊണ്ട് ലോകത്തെ ബന്ധിപ്പിക്കാൻ അതിന് സാധിക്കുന്നു എന്നും പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട് ഡോ.ശശിധരൻ അഭിപ്രായപ്പെട്ടു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഡെമോക്രാറ്റെന്നോ റിപ്പബ്ലിക്കെന്നോ നോക്കാതെ ഏവരും പുസ്തകപ്രകാശന ചടങ്ങിന് എത്തിച്ചേർന്നത് സാഹിത്യത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷ ആയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതത്തിൽ വിജയിക്കണമെങ്കിൽ…
കേരള റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ് ജനുവരി 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ നടത്തി
ഹൂസ്റ്റണ്‍: ഹൃദയഹാരിയായ നഗരമാണ് ഹൂസ്റ്റണ്‍. കനത്ത മഞ്ഞുവീഴ്ചമൂലം ഈയിടെ നഗരജീവിതം സ്തംഭിക്കുകയുണ്ടായി. നിരത്തില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയാവില്ല. സിറ്റി അധികൃതര്‍ ജനങ്ങളോട് വീട്ടില്‍തന്നെ കഴിയുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് പാലിക്കപ്പെടുകയും ചെയ്തു. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം നിശ്ചയിച്ച പ്രകാരം ചേരാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായി. എന്നാല്‍ ഹൂസ്റ്റണില്‍ കാലാവസ്ഥയ്ക്ക് മാറ്റം വന്നു. കൊടും തണുപ്പ് ക്രമേണ കുറഞ്ഞ് അന്തരീക്ഷ താപനില 60 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയായി ഉയര്‍ന്നു. ലോകത്തെ പരിഭ്രാന്തിയിലാഴ്ത്തിയ കോവിഡിന് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് പിന്നാലെ റൈറ്റേഴ്‌സ് ഫോറത്തിന്റെ പുതുവര്‍ഷത്തിലെ മീറ്റിങ്ങുകള്‍ ഹോട്ടലില്‍ ചേരുവാന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ഇക്കഴിഞ്ഞ 25-ാം തീയതി ശനിയാഴ്ച കേരള കിച്ചണ്‍ റസ്റ്ററന്റില്‍ റൈറ്റേഴ്‌സ്…
മാധവിക്കുട്ടി, സ്ത്രീ മുന്നേറ്റത്തിന് ശക്തിപകര്‍ന്ന എഴുത്തുകാരി: ടി.കെ.എ. നായര്‍
തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിനും സ്ത്രീ ശാക്തീകരണത്തിനും ശക്തി പകര്‍ന്ന എഴുത്തുകാരിയണ് മാധവിക്കുട്ടിയെന്ന് മുന്‍ പ്രധാനമന്ത്രിയുടെ (പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പ്രസ്താവിച്ചു. കേരള കലാകേന്ദ്രത്തിന്റെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്ക്കാരങ്ങളും, ഷോര്‍ട്ട് ഫിലിം- ഡോക്യുമെന്ററി പുരസ്‌ക്കാരങ്ങളും സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സ്വാത്രന്ത്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ആകാത്ത കാലഘട്ടത്തില്‍, സമൂഹത്തെ ഭയക്കാതെ സ്വന്തം രചനകളിലൂടെ നിലപാട് വ്യക്തമാക്കിയ മാധവിക്കുട്ടിയോട് സ്ത്രീ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രസ് ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഡോ. വാവ ഭാഗ്യലക്ഷ്മിക്ക് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡും, ഡോ. സി.കെ. ശാലിനി, ആര്‍. സരിതാരാജ്, ഷബ്ന മറിയം, ഐശ്വര്യ കമല എന്നിവര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും, വിഷ്ണു മുരളീധരൻ നായര്‍ (നിര്‍മ്മാണം, സംവിധാനം), ആസാദ് കണ്ണാടിക്കല്‍ (നടന്‍), എന്നിവര്‍ക്ക് ഷോര്‍ട്ട് ഫിലിം അവാര്‍ഡുകളും, വി.എസ്. സുധീര്‍ഘോഷിന്…
കേരള കലാകേന്ദ്രം അവാര്‍ഡുകള്‍ ജനുവരി 15 ന് സമ്മാനിക്കും
തിരുവനന്തപുരം: കേരള കലാകേന്ദ്രം നവാഗത എഴുത്തുകാരികള്‍ക്കായി സംഘടിപ്പിച്ച പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ പുരസ്ക്കാരങ്ങളും, ഷോര്‍ട്ട് ഫിലിം- ഡോക്യുമെന്ററി പുരസ്ക്കാരങ്ങളും ജനുവരി 15 ന് വൈകിട്ട് 4ന് പ്രസ്സ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഡി.ജി.പി ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ സംസാരിക്കും. 2024 ലെ മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. വാവ ഭാഗ്യലക്ഷ്മിക്കും (കഥ: ഉര്‍വര), സ്പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്‍. സരിതാരാജ് (വിചിത്രയാനം),…