തമയസ് ലോയൽറ്റി പ്രോ​ഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്

പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാ​ഗ്ഷിപ് ലോയൽറ്റി പ്രോ​ഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോ​ഗ്രാം കൂടുതൽ വ്യക്തി​ഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും. “തമയസ് എപ്പോഴും ലോയൽറ്റി റിവാർഡുകൾക്കായിട്ടായിരുന്നു. റീലോഞ്ചോടെ സാങ്കേതികവിദ്യയും സാമ്പ്രദായികത്വവും ചേർത്തുള്ള ഒരു പുതിയ മോഡേൺ അനുഭവമാണ് ഇത് നൽകുക. ഉപയോക്താക്കളുടെ സംതൃപ്തിക്കും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ദൃഡപ്രതിജ്ഞയുടെയും പ്രതിഫലനമാണിത്.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. പുതിയ തമയസ് ലോയൽറ്റി പരിപാടിയുടെ…

പ്രവാസി ഗ്രന്ഥകാരനെ മന്ത്രി ജി.ആര്‍.അനില്‍ ആദരിച്ചു

തിരുവനന്തപുരം . ഖത്തറിലെ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും  മീഡിയ പ്ലസ് സിഇഒ യുമായ  ഡോ. അമാനുല്ല വടക്കാങ്ങരയെ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആര്‍ അനില്‍ ആദരിച്ചു. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അജന്തയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് 92 പുസ്തകങ്ങള്‍ രചിച്ച് പ്രവാസ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ ഡോ. അമാനുല്ല വടക്കാങ്ങരയെ മന്ത്രി ആദരിച്ചത്. തന്റെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് ചടങ്ങില്‍ അമാനുല്ല മന്ത്രിക്ക് സമ്മാനിച്ചു. വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും  അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ചടങ്ങില്‍ സംസാരിക്കവേ  മന്ത്രി  പറഞ്ഞു. മുന്‍ എം.പി. എന്‍ പീതാംബരക്കുറുപ്പ്  അധ്യക്ഷത വഹിച്ചു. ഇന്തോ അറബ്  ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി ജനറല്‍ കലാപ്രേമി  ബഷീര്‍ ബാബു,  ഗായകന്‍ കോഴിക്കോട് കരീം,  സെക്രട്ടറി…

സൗദി അറേബ്യയിലെ ആ രാജകുമാരന്‍ 20 വര്‍ഷമായി ഉറങ്ങുകയാണ്

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരന് 2025 ഏപ്രിൽ 18-ന് 36 വയസ്സ് തികഞ്ഞു. 2005-ൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഒരു വാഹനാപകടത്തിന് ശേഷം ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം കോമയിൽ തുടരുന്നു. ലണ്ടനിലെ ഒരു സൈനിക കോളേജിൽ പഠിക്കുമ്പോഴാണ് പ്രിൻസ് അൽ-വലീദിന് അപകടം സംഭവിച്ചതും തലച്ചോറിൽ രക്തസ്രാവം ഉണ്ടായതും. അതിനുശേഷം, സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ അദ്ദേഹം ലൈഫ് സപ്പോർട്ടിൽ തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ നിർത്തലാക്കണമെന്ന് വൈദ്യോപദേശം നൽകിയിട്ടും, മകൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ അത് നിരസിച്ചു. “ആ അപകടത്തിൽ അവൻ മരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, അവൻ ഇപ്പോൾ അവന്റെ ഖബറില്‍ ഉണ്ടാകുമായിരുന്നു,” രാജകുമാരൻ ഖാലിദ് പറഞ്ഞു, അചഞ്ചലമായ സമർപ്പണത്തോടെ മകനെ…

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ:  അകാലത്തിൽ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം KPA ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ സ്മരണാർത്ഥം, കൊല്ലം പ്രവാസി അസോസിയേഷൻ തങ്ങളുടെ സ്പോർട്സ് വിങ്ങിന്റെ നേതൃതത്തിൽ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി  സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 2, 9 തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ് ടർഫിൽ വച്ചു നടക്കുന്ന ക്രിക്കറ്റ്  ടൂർണ്ണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്നു .  ടൂർണ്ണമെന്റ് വിജയിയാകുന്ന ടീമിന് 200 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനത്തു എത്തുന്ന ടീമിന് 150 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ഉണ്ടായിരിക്കും . കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 38161837…

44 വർഷം ഒരേ സ്ഥാപനത്തിൽ; ധന്യമായ പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ കരീം

ദോഹ: ഖത്തറിൻ്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം കെ.വി നാട്ടിലേക്ക് മടങ്ങി. 1978ൽ ഖത്തറിലെത്തിയ കരീം, 1980 മുതൽ 2024 വരെ സർക്കാർ സ്ഥാപനമായ കഹ്റമയിലാണ് സേവനമനുഷ്ഠിച്ചത്. സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാകാൻ സാധിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം ഖത്തറിനോട് വിട ചൊല്ലുന്നത്. കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ ജീവകാരുണ്യ-പുനരധിവാസ പദ്ധതികൾ നടപ്പാക്കിവരുന്ന ‘കുറ്റ്യാടി മുസ്‌ലിം വെൽഫെയർ സൊസൈറ്റി ഖത്തർ’ കൂട്ടായ്മ രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 1982 മുതൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തകനാണ്. സി.ഐ.സിയുടെ അൽബിദാ, ഷാരാ ഖലീജ്, ഫരീഖ് അബ്ദുൽ അസീസ്, മഅമൂറ, ദഫ്ന യൂനിറ്റുകളിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. നിസ്വാർത്ഥ സേവനങ്ങളിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും വലിയ സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാനായതിൻ്റെ ആത്മനിർവൃതിയിൽ, 47 വർഷത്തിന്റെ…

ഇസ്രായേലി ആക്രമണം മൂലം ഗാസയിലെ കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു; 3000 ത്തിലധികം പേർ ആശുപത്രിയിൽ: ഒസി‌എച്ച്‌എ

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരിയിൽ പോഷകാഹാരക്കുറവ് മൂലം 2027 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏജൻസി (OCHA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ കടുത്ത ക്ഷാമമുണ്ടെന്ന് ഏജൻസി അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണങ്ങൾ നേരിടുന്ന ഗാസയിലെ ജനങ്ങൾ ഇപ്പോൾ പുതിയൊരു വെല്ലുവിളി നേരിടുകയാണ്. അവിടെ പോഷകാഹാരക്കുറവിന്റെ പ്രശ്നം വർദ്ധിച്ചുവരികയാണ്. പോഷകാഹാരക്കുറവ് മൂലം കുട്ടികൾ ബുദ്ധിമുട്ടുന്നു, മാർച്ച് മാസത്തിൽ മാത്രം മൂവായിരത്തിലധികം കുട്ടികളെ പോഷകാഹാരക്കുറവ് മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ തകർന്നതിനുശേഷം, ഇസ്രായേൽ ഗാസയ്ക്ക് മാനുഷിക സഹായം നൽകുന്നത് നിർത്തിവച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരിയിൽ പോഷകാഹാരക്കുറവ് മൂലം 2027 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏജൻസി (OCHA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ കടുത്ത ക്ഷാമമുണ്ടെന്ന് ഏജൻസി അറിയിച്ചു. മാനുഷിക സഹായങ്ങളും…

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ സദസ്

ദോഹ: വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസാചാരങ്ങളിൽ സ്വതന്ത്ര്യവും, അവ വ്യക്തിതലത്തിൽ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിർമ്മിക്കപ്പെട്ടതിൻ്റെയും നിലനിൽക്കുന്നതിൻ്റെയും ആധാര ശിലയാണെന്നും അതാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും വിവിധ പ്രവാസി സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ‘ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയർ സംഘടിപ്പിച്ച ‘സാഹോദര്യ സദസ്സിൽ’ സാരിക്കുകയായിരുന്നു വിവിധ പ്രവാസി സംഘടന നേതാക്കൾ. വംശീയ ഫാഷിസത്തിൻ്റെ ഏകശിലാധിഷ്ടിതമായ പ്രത്യയശാസ്ത്രമല്ല ഇന്ത്യയെന്ന രാജ്യത്തെ നിർണ്ണയിക്കുന്നതും നിലനിർത്തുന്നതുമായ ഘടനാപരമായ അസ്തിത്വം. വൈവിധ്യങ്ങളെ മാനിക്കുന്ന നാനാത്വങ്ങളുടെ ഏകതയാണ് രാജ്യത്തേയും അതിൻ്റെ ദേശീയതയേയും ഉപദേശീയതകളേയും കോർത്ത് ചേർത്ത് ഒരു രാഷ്ട്ര വ്യവസ്ഥയായി നിലനിർത്തുന്നത്. അത് തകർക്കപ്പെട്ടാൽ ശിഥിലമാവുക ഇന്ത്യയെന്ന രാഷ്ട്രം തന്നെയാണ്. സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിലെ തത്വവും പ്രയോഗവുമാണ് ഈ വൈവിധ്യങ്ങളും അവക്കുള്ള ഭരണഘടനാ ദത്തമായ പരിരക്ഷകളും. അതിനെ ദുർബലപ്പെടുത്താനോ…

ഹാജിമാർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി – സി.ഐ.സി ഈ വർഷം ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പും സംശയ നിവാരണവും സംഘടിപ്പിച്ചു. സി. ഐ. സി പ്രസിഡണ്ട് ഖാസിം ടി കെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ഹാജിമാരുടെ സംശയങ്ങൾക്ക് പി.പി. അബ്ദുൽ റഹീം വിശദീകരണം നൽകി. ഡോ. നസീം ഹജ്ജ്: ആരോഗ്യ ചിന്തകൾ എന്ന വിഷയം അവതരിപ്പിച്ചു. സി.ഐ സി സെക്രട്ടറി വി.കെ. നൗഫൽ സ്വാഗതവും ഹജ്ജ് ഉംറ കോഡിനേറ്റർ ടി.കെ. സുധീർ സമാപനവും പ്രാർഥനയും നിർവ്വഹിച്ചു. വിവിധ ഗ്രൂപ്പുകൾ വഴിയും, കേരള ഹജ്ജ് കമ്മിറ്റി വഴിയും ഹജ്ജിനു പുറപ്പെടുന്ന 75 ഹാജിമാർ പങ്കെടുത്തു.

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: കഴിഞ്ഞ മാസം വെടിനിർത്തൽ തകർന്നതിനുശേഷം ഗാസയിൽ ഡസൻ കണക്കിന് ഇസ്രായേലി വ്യോമാക്രമണങ്ങളിൽ “സ്ത്രീകളും കുട്ടികളും മാത്രമേ” കൊല്ലപ്പെട്ടിട്ടുള്ളൂവെന്ന് യുഎൻ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പ്രദേശത്തിന്റെ തെക്ക് ഭാഗത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 പേരടങ്ങുന്ന ഒരു കുടുംബം കൊല്ലപ്പെട്ടു. ഇസ്രായേലി കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത് ആളുകളെ നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്ക് “നിർബന്ധിതമായി മാറ്റുന്നതിന്” കാരണമാകുമെന്നും ഇത് “ഗാസയിലെ ഒരു കൂട്ടമെന്ന നിലയിൽ പലസ്തീനികളുടെ ഭാവി നിലനിൽപ്പിനെക്കുറിച്ച് യഥാർത്ഥ ആശങ്ക ഉയർത്തുന്നുവെന്നും” യുഎൻ അവകാശ ഓഫീസ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ഖാൻ യൂനിസിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു, കഴിഞ്ഞ ദിവസം പ്രദേശത്തുടനീളമുള്ള 40 ഓളം “ഭീകര കേന്ദ്രങ്ങൾ” ആക്രമിച്ചതായി അവര്‍ കൂട്ടിച്ചേർത്തു. ഹമാസുമായുള്ള രണ്ട് മാസത്തെ വെടിനിർത്തൽ അവസാനിപ്പിച്ചുകൊണ്ട് മാർച്ച് 18 ന് ഇസ്രായേൽ ഗാസയിൽ വീണ്ടും…

ഗാസയിൽ അമേരിക്കയും ഇസ്രായേലും ‘നിർബന്ധിതമായ വംശഹത്യ ആക്രമണം’ നടത്തുന്നു: പലസ്തീൻ പ്രതിനിധി

ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേശ്, ഗാസയിലെ നിലവിലെ അക്രമത്തെക്കുറിച്ച് രൂക്ഷമായ പരാമർശങ്ങൾ നടത്തി. ഫലസ്തീനികൾക്കെതിരായ “വംശഹത്യ യുദ്ധം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിന് അമേരിക്കയും ഇസ്രായേലും നേതൃത്വം നൽകുന്നുവെന്ന് ആരോപിച്ചു. ആക്രമണത്തിന്റെ വ്യാപ്തിയും തീവ്രതയും അതിനപ്പുറത്തേക്ക് പോകുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട്, സംഭവവികാസങ്ങളെ വിവരിക്കാൻ “സംഘർഷം” എന്ന പദം അദ്ദേഹം നിരസിച്ചു. “ഇതൊരു സംഘർഷമല്ല. പലസ്തീനെതിരെയും ഗാസയ്‌ക്കെതിരെയും പലസ്തീൻ ജനതയ്‌ക്കെതിരെയും ഇസ്രായേലി അല്ലെങ്കിൽ അമേരിക്കൻ-ഇസ്രായേൽ യുദ്ധമാണിത്. ഇത് സംഘര്‍ഷമല്ല. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തെ നിങ്ങൾക്ക് സംഘർഷമെന്ന് വിളിക്കാം. എന്നാൽ ഇത് യുഎസും ഇസ്രായേലും പലസ്തീൻ ജനതയ്‌ക്കെതിരെ നടത്തുന്ന വംശഹത്യ യുദ്ധമാണ്,” അദ്ദേഹം പറഞ്ഞു. ആക്രമണം ഗാസയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് അബു ഷാവേശ് ചൂണ്ടിക്കാട്ടി. ഹമാസോ മറ്റ് സായുധ ഗ്രൂപ്പുകളോ ഇല്ലാത്ത വെസ്റ്റ് ബാങ്കിലേക്കും ഇസ്രായേലി പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. “ഗാസയുടെ കാര്യം മാത്രമല്ല; ഹമാസോ…