പോൾ കറുകപ്പിള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു (84) അന്തരിച്ചു

ന്യൂയോര്‍ക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിയുടെ ഭാര്യ ലതയുടെ മാതാവ് മേരി മാത്യു (84) കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലുണ്ടായിരുന്നു. ഏഴു വര്‍ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്. മക്കൾ: ലതാ പോൾ (റോക്ക്‌ലാൻഡ്, ന്യൂയോർക്ക്), സിബി മാത്യു (ന്യൂയോർക്ക്), ഷെൽബി ഐസക് (യോങ്കേഴ്‌സ്, ന്യൂയോർക്ക്), ജെസി എബ്രഹാം (അബുദാബി). മരുമക്കൾ: പോൾ കറുകപ്പിള്ളില്‍, ബിന്ദു സിബി, ജോൺ ഐസക്, ഏബ്രഹാം ജോർജ്. കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ കൊച്ചുമകന്റെ മകൾ അലിയ പൗലോസ് സംസ്കാരം പിന്നീട്.

സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും ‘ജീവന് ഭീഷണിയായ വെള്ളപ്പൊക്കവും’, .സൗത്ത് ഫ്ലോറിഡയിലുടനീളമുള്ള ഒന്നിലധികം കമ്മ്യൂണിറ്റികൾ – മിയാമി, ഫോർട്ട് ലോഡർഡേൽ പ്രദേശങ്ങൾ ഉൾപ്പെടെ – കനത്ത മഴയ്‌ക്കിടയിൽ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി, ഇതിനെ തുടർന്ന് സംസ്ഥാന ഗവർണർറോൺ ഡിസാൻ്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ബ്രോവാർഡ്, മിയാമി-ഡേഡ്, കോളിയർ, ഹെൻഡ്രി കൗണ്ടികളിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു, “ജീവന് ഭീഷണിയായ വെള്ളപ്പൊക്കം” നേരത്തെ തന്നെ തുടരുകയാണെന്ന് മുന്നറിയിപ്പ് നൽകി. “പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. ബുധനാഴ്ച രാത്രി പറഞ്ഞു. “സാധ്യമെങ്കിൽ റോഡുകളിൽ നിന്ന് മാറി നിൽക്കുക.” ബുധനാഴ്ച രാത്രി അധികൃതർ പറഞ്ഞു. മിയാമിയിൽ, പൂർണ്ണമായും വെള്ളത്തിനടിയിൽ കുടുങ്ങിയ കാറുകൾ വീഡിയോ കാണിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് മിയാമി പ്രദേശം വെള്ളപ്പൊക്ക പ്രശ്നങ്ങൾ നേരിടുന്നത്.…

അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ്. ബോസ്റ്റണിൽ 36 വർഷവും അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുൻപാണ് ഡാളസിലേക്ക് താമസം മാറ്റിയത്. മക്കൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ് മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ് കൊച്ചുമക്കൾ: ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ് സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, പൊതുദര്‍ശനം: ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം https://maps.app.goo.gl/opNbMEcTjiznN5LJ7 സംസ്കാര ശുശ്രുഷ: ജൂൺ 17…

കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേൽക്കെതിരെ റോക്കറ്റ് വർഷിച്ചു ഹിസ്ബുള്ള

ന്യൂയോർക് : കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഒരു മുതിർന്ന കമാൻഡറെ ഇസ്രായേൽ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള ബുധനാഴ്ച ഇസ്രായേലിന് നേരെ റോക്കറ്റുകളുടെ ബാരേജ് പ്രയോഗിച്ചു, ആക്രമണം ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇസ്രയേലി സൈനിക സ്ഥാനങ്ങൾ ആക്രമിക്കാൻ ഹിസ്ബുള്ള ഡ്രോണുകളുടെ ഉപയോഗം ശക്തമാക്കുകയും തീവ്രവാദികൾക്കെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുമായി ഇസ്രായേൽ തിരിച്ചടിച്ചു. “ഞങ്ങളുടെ ആക്രമണങ്ങളുടെ തീവ്രതയും ശക്തിയും അളവും ഗുണനിലവാരവും ഞങ്ങൾ വർദ്ധിപ്പിക്കും,” ചൊവ്വാഴ്ചത്തെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ തലേബ് സമി അബ്ദല്ലയുടെ ശവസംസ്കാര ചടങ്ങിൽ സംസാരിക്കവെ മുതിർന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥൻ ഹാഷിം സഫീദ്ദീൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള തീവ്രവാദി സംഘം പ്രത്യേക പ്രസ്താവനകളിൽ ബുധനാഴ്ച ഇസ്രായേൽ സൈനികർക്കും സ്ഥാനങ്ങൾക്കും നേരെ 10-ലധികം ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. വിക്ഷേപണത്തിൻ്റെ ഫലമായി ഉണ്ടായ തീ അണയ്ക്കാൻ നിലവിൽ ഇസ്രായേൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്…

രാശിഫലം (ജൂൺ 13 വ്യാഴം 2024)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും, മാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങൾ ഇന്ന് പൂർണ ആരോഗ്യവാന്മാരായിരിക്കും. നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്കു പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട്‌ കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായി കുറേ സമയം ചെലവഴിക്കും. കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു പിക്‌നിക്കോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയർത്തുകയും…

വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നത് എന്തുകൊണ്ട്?; അതിന്റെ കാരണം അറിയുക: ഡോ. ചഞ്ചൽ ശർമ

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോളതലത്തിൽ വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഇതുമൂലം 10 മുതൽ 15 ശതമാനം വരെ ദമ്പതികൾക്ക് കുട്ടികളുണ്ടാകുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടിവരുന്നു. വന്ധ്യത എന്നത് ഏതൊരു ദമ്പതികളും കുട്ടികളുണ്ടാകുക എന്ന ലക്ഷ്യത്തോടെ ഒരു വർഷത്തേക്ക് അവരുടെ പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു വൈകല്യമാണ്, എന്നാൽ അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. വന്ധ്യതയ്ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോൾ ഈ പ്രശ്നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറഞ്ഞു, ഇന്നത്തെ കാലത്ത് ആളുകളുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ, അവരുടെ ഭക്ഷണക്രമം, വർദ്ധിച്ചുവരുന്ന മലിനീകരണം, വിവിധ രോഗങ്ങൾ, കരിയറിനെക്കുറിച്ചുള്ള അവബോധം, വിവാഹത്തിലെ കാലതാമസം മുതലായവ. സാധാരണയായി ഈ പ്രശ്നത്തിന് കാരണമാകുന്ന ചില കാരണങ്ങളാണിവ. ഡോ. ചഞ്ചൽ ശർമ്മ…

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ഒന്നാം പ്രതി വിദ്യാഭ്യാസ മന്ത്രി : വെൽഫെയർ പാർട്ടി

മലപ്പുറം: പരപ്പനങ്ങാടിയിൽ പ്ലസ് വൺ വിദ്യാർഥി സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണെന്ന് വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. മലപ്പുറത്ത് കാലങ്ങളായി പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ പുറത്തിരിക്കേണ്ടിവരുന്നു. നിരന്തരമായി മലപ്പുറത്തെ രാഷ്ട്രീയ മത സാമൂഹിക സംഘടനകൾ ഒക്കെ ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭങ്ങൾ നടത്തിയിട്ടും സർക്കാർ കണ്ണു തുറന്നിട്ടില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ നീതി നിഷേധത്തിന്റെ രക്തസാക്ഷിയാണ് ആ വിദ്യാർത്ഥി. ഈ ഭരണകൂട കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ശിവൻകുട്ടി രാജിവെക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ഇനിയും നീതി നിഷേധത്തിന്റെ ഇരകളായി ഞങ്ങളുടെ മക്കളെ വിട്ടുകൊടുക്കാൻ മലപ്പുറത്തെ ജനത തയ്യാറല്ലയെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി വെൽഫെയർ പാർട്ടി രംഗത്തുണ്ടാകുമെന്നും എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തതുമുലം ആത്മഹത്യ ചെയ്ത ഹാദി റുഷ്ദയുടെ വീട്…

ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു

കന്യാകുമാരി: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ ‘ജലതരംഗം’ പദ്ധതി ഉദ്ഘാടനം ചെയ്തു. നദികളെയും ജലസ്രോതസ്സുകളെയും സംരംക്ഷിച്ച് നീരൊഴുക്ക് ശക്തമാക്കുക ,പരിസ്ഥിതി സംരക്ഷണത്തിന് ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ ഹിമാലയ ഭാരത് സേവാ ആശ്രമം മഠാധിപതി സ്വാമി വിശ്വ നാഥ് ജി മഹാ രാജ് നിർവഹിച്ചു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ബംഗാൾ ഉൾക്കടൽ,ഇന്ത്യൻ മഹാ സമു൫൦,അറബിക്കടൽ എന്നീ സമുദ്രങ്ങളുടെ സംഗമ സ്ഥലത്ത് നിന്നും മൺ കുടത്തിൽ ശേഖരിച്ച പുണ്യ ജലം ആന്റപ്പൻ അമ്പിയായം സ്മാരകമായ’മഴമിത്ര’ ത്തിൽ എത്തിച്ച് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളിക്കടവിലെ പമ്പാ നദിയിൽ ഒഴുക്കുമെന്ന് ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. ചടങ്ങിൽ കെ…

മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

മലപ്പുറം: രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു. സർക്കാർ സ്പോൺസേർഡ് വ്യവസ്ഥാപിത കൊലപാതകമാണിത്. നാളിതു വരെയുള്ള മലബാർ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് വർഗീയ ചാപ്പ നൽകിയവരും അതിനെ പൈശാചിക വൽക്കരിച്ചവരും ഹാദി റുഷ്‌ദയുടെ വ്യവസ്ഥാപിത കൊലപാതകത്തിന്റെ കൂട്ടുപ്രതികൾ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലബാറിൽ ആയിരക്കണക്കിന് സീറ്റുകൾ ബാക്കിയാണെന്ന നുണ പ്രചാരണം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അതേ ദിവസമാണ് മലപ്പുറത്ത് രണ്ടാം ഘട്ട അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാതെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുണ്ടാകുന്നത് എന്നത് ഗൗരവകരമാണ്. സീറ്റുകിട്ടാത്തതുകൊണ്ടല്ല ആത്മഹത്യ എന്ന സർക്കാർ സംവിധാനങ്ങളും പാർട്ടി സംവിധാനവും ഉപയോഗിച്ചുള്ള വ്യാജ പ്രചരണം വിജയിക്കില്ല. ഹാദി…

ഹാദി റുഷ്ദമാർ ആവർത്തിക്കാതിരിക്കാൻ നാം മൗനം വെടിയുക തന്നെ വേണം

രണ്ടാം ഘട്ട അലോട്ട്മെൻ്റ് പ്രഖ്യപിക്കപെട്ടു. സ്ഥിരപ്രവേശനത്തിനും, താൽകാലിക പ്രവേശനത്തിനും രക്ഷിതാക്കളോടൊപ്പം തൻ്റെ കൂട്ടുകാരികൾ പോകുമ്പോൾ ആരുമറിയാതെ നീറുന്ന മനസ്സ് ഹാദി റുഷ്ദയിലുണ്ടായിരുന്നു.എൻ്റെ കൂട്ടുകാരി മരണം വരിക്കാൻ കാരണംപ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതാണെന്ന് സഹപാഠി തന്നെ തുറന്ന് പറയുന്നുണ്ട്. കളിയും, ചിരിയും, കുസൃതിയും, കുറുമ്പും വിട്ടുമാറാത്ത മകളുടെ ഓമനത്തം അകാലത്തിൽ നഷ്ടപെടുമ്പോൾ ആ മാതാപിതാക്കൾ മാത്രമല്ല നെടുവീർപ്പിടുന്നത് ഒരു ജില്ല കൂടിയാണ്. യാഥാർത്യത്തെ അംഗീകരിക്കാൻ മടിക്കാണിക്കുന്ന, അന്യായങ്ങൾക്ക് വാദം ചമക്കുന്ന സർക്കാർ ഇന്നലെയും നിയമസഭയിൽ പറഞ്ഞത് മലപ്പുറത്തുകാർക്ക് ആവശ്യത്തിലധികം സീറ്റുണ്ടെന്നാണ്. നമ്മുടെ മക്കൾ ബുദ്ധിയുള്ളവരാണ്, ഉയർന്ന സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ ഇഛാശക്തിയുള്ളവരാണ്. പക്ഷെ നാടുഭരിക്കുന്നവരുടെ കള്ളങ്ങൾക്ക് മുമ്പിൽ അവർ തോറ്റ് പോകുകയാണ്. യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന ആശുപത്രിവാസം മത്സരത്തിൽ മറ്റുള്ളവരോടൊപ്പം ഓടിയെത്തുന്നതിൽ നേരിയ ശതമാനത്തിൽ പിന്നാക്കം പോകാൻ കാരണമായി. അവൾക്കറിയാമായിരുന്നു.ഈ ചെറിയ ശതമാനത്തിൻ്റെ കുറവും എൻ്റെ പ്ലസ് വൺ പ്രവേശനത്തിന്…