മർകസ് ദൗറത്തുൽ ഖുർആൻ സമാപിച്ചു

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറത്തുൽ ഖുർആൻ ആത്മീയ സംഗമം സമാപിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഖുർആൻ പാരായണവും അല്ലാഹുവിനെ ഓർക്കുന്നതും ഹൃദയം ശുദ്ധീകരിക്കുമെന്നും മനസ്സിന് ശാന്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി…

ലിറ്റില്‍ കൈറ്റ്സ് 2023: പുരസ്‌കാരം ഏറ്റുവാങ്ങി മർകസ് സ്കൂളുകൾ

കോഴിക്കോട്: ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തന മികവിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയതിന്റെ പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി കോഴിക്കോട്, എറണാകുളം ജില്ലയിലെ മർകസ് സ്കൂളുകൾ. കോഴിക്കോട് ജില്ലയിൽ ആദ്യ സ്ഥാനം നേടിയ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹൈസ്കൂളും എറണാകുളം ജില്ലയിൽ ഒന്നാമതെത്തിയ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹൈസ്കൂളും അവാർഡുകൾ സ്വീകരിച്ചു. നിയമസഭ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയിൽ വിദ്യാർഥികളുടെ താത്പര്യം വികസിപ്പിക്കുന്നതിനും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും സ്കൂൾ തലത്തിൽ രുപീകരിച്ച ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്കൂള്‍ വിക്കി അപ്ഡേഷന്‍, ക്യാംപുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത…

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വി‌എച്ച്‌പിയുടെ സൗജന്യ യാത്ര; എതിര്‍പ്പുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജിയില്‍ എതിര്‍പ്പുമായി സർക്കാർ. ഹർജി തള്ളണമെന്നാണ് സർക്കാരിൻ്റെ ആവശ്യം. നിലയ്ക്കൽ-പമ്പ റൂട്ടിൽ ബസ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് മാത്രമാണ് അവകാശമാണെന്നാണ് സർക്കാർ വാദം. 2024 ജനുവരിയിലാണ് വിശ്വ ഹിന്ദു പരിഷത്ത് നല്‍കിയ ഹർജി സുപ്രീം കോടതി പരിഗണിച്ചത്. ഇതിന് പിന്നാലെ എതിർ കക്ഷികളായ കേരള സർക്കാരിനും കെഎസ്‌ആർടിസിക്കും കോടതി നോട്ടീസ് അയച്ചു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്നലെ സർക്കാർ നിലപാട് വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. കെഎസ്‌ആർടിസിക്ക് അവകാശപ്പെട്ട റൂട്ടാണിത്. 97 ഡിപ്പോകളില്‍ നിന്നായി സീസണ്‍ സമയത്ത് നിരവധി ബസുകള്‍ ഇവിടേക്കെത്തിച്ച്‌ പൂർണ സൗകര്യം തീർത്ഥാടകർക്ക് ഒരുക്കുന്നുണ്ട്. മാത്രമല്ല, ബേസ് ക്യാമ്ബില്‍ നിന്ന് മറ്റ് വാഹനങ്ങള്‍ കടത്തി വിടാത്തതിന്റെ പ്രധാനപ്പെട്ട കാരണം ഈ…

പട്ടയം ലഭിച്ചിട്ടും ആറളം പുനരധിവാസ ഭൂമിയില്‍ താമസമാക്കാത്തവരുടെ പട്ടയം റദ്ദാക്കുന്നു

കണ്ണൂർ: ആറളം പുനരധിവാസ മേഖലയിൽ പട്ടയം ലഭിച്ചിട്ടും അവിടെ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കാൻ സർക്കാർ ഉത്തരവായി. താമസിപ്പിക്കേണ്ടവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. വ്യക്തമായ ഉത്തരം നൽകാത്ത 303 പേരുടെ ഭൂമി റദ്ദാക്കാൻ കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാല് പേർ പട്ടയം തിരിച്ചേല്പിച്ചിരുന്നു. ഇവരുടെ കൈവശമുള്ള രേഖയും റദ്ദാക്കാൻ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തു. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി. കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി…

ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി രാം ബുക്സാനി അന്തരിച്ചു

ദുബായ്: ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ഇന്ത്യൻ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ഡോ. രാം ബുക്‌സാനി ജൂലൈ 7 ഞായറാഴ്ച രാത്രി അന്തരിച്ചു. 83 വയസ്സായിരുന്നു. പുലർച്ചെ ഒരു മണിയോടെ വീട്ടിൽ വച്ചാണ് ബുക്സാനി മരിച്ചത്. കുളിമുറിയിൽ വീണതാകാമെന്നാണ് റിപ്പോർട്ട്. 1959 നവംബറിൽ 125 രൂപ ശമ്പളത്തിന് ഐടിഎല്ലിൽ ഓഫീസ് ക്ലാർക്കായി ജോലി കിട്ടിയതനുസരിച്ച് പതിനെട്ടാം വയസ്സിലാണ് അദ്ദേഹം കടൽമാർഗ്ഗം ദുബായിൽ എത്തിയത്. 2014ൽ കോസ്‌മോസ് ഐടിഎൽ ഗ്രൂപ്പിൻ്റെ ചെയർമാനായി അദ്ദേഹം ഉയർന്നു. 1983-ൽ നോൺ റെസിഡൻഷ്യൽ ഇന്ത്യൻ (എൻആർഐ) കമ്മ്യൂണിറ്റിക്ക് നൽകിയ സുപ്രധാന സംഭാവനകൾക്ക് ബുക്സാനിക്ക് ഇന്ത്യൻ രാഷ്ട്രപതി ഷീൽഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. 1985 ൽ എസ്റ്റേറ്റ് ഡ്യൂട്ടി നിർത്തലാക്കണമെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 2000 മുതൽ 2004 വരെ ദുബായിലെ ഇന്ത്യൻ ഹൈസ്‌കൂൾ ചെയർമാനായും ഓവർസീസ് ഇന്ത്യൻസ്…

സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ കുറാ വഫാത്തായി (അന്തരിച്ചു)

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ എട്ടിക്കുളം വഫാത്തായി. 64 വയസ്സായിരുന്നു. സമസ്ത പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്‌ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്ററിലെ പ്രധാന…

രാഹുൽ ഗാന്ധി ഇംഫാലിലെത്തി

ഇംഫാൽ: ജിരിബാം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിൽചാർ വിമാനത്താവളത്തിൽ നിന്ന് ഇംഫാൽ വിമാനത്താവളത്തിലെത്തി. തുടർന്ന് അദ്ദേഹം റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോയി. വംശീയ കലാപത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ താമസിക്കുന്ന ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ അദ്ദേഹം സന്ദർശിക്കും. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്ര, സിഎൽപി നേതാവ് ഒ ഇബോബി സിംഗ് എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. “രാഹുൽ ഗാന്ധിയുടെ സന്ദർശനം ജനങ്ങൾക്ക് പിന്തുണ നൽകാനും ഭൂമിയിലെ സ്ഥിതിഗതികൾ വിലയിരുത്താനും ലക്ഷ്യമിടുന്നു. സമീപകാല അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള പാർട്ടിയുടെ പ്രതിബദ്ധതയാണ് അദ്ദേഹത്തിൻ്റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്,” മേഘചന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.  

ഹത്രാസ് സംഭവം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു

ലഖ്‌നൗ: ഹത്രാസ് തിക്കിലും തിരക്കിലും പെട്ട് ജനങ്ങള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇരകളുടെ കുടുംബങ്ങളുടെ പ്രശ്‌നങ്ങൾ രാഹുൽ ഗാന്ധി കത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് എത്രയും വേഗം നൽകണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജൂലൈ 6 ന് എഴുതിയ കത്ത് ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അലിഗഢ്, ഹത്രാസ് എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനത്തെ കുറിച്ച് സംസാരിച്ച രാഹുൽ ഗാന്ധി, കുടുംബങ്ങൾക്കുണ്ടായ നഷ്ടത്തിന് എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ലെന്ന് എഴുതി. 121 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ വീഴ്ച തിരിച്ചറിയാൻ നിഷ്പക്ഷമായ അന്വേഷണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഇത് സഹായിക്കും, കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്, അദ്ദേഹം…

ഇന്തോനേഷ്യയില്‍ സ്വർണഖനിയിലെ മണ്ണിടിച്ചിലില്‍ നിരവധി പേർ മണ്ണിനടിയിൽപ്പെട്ടു; പന്ത്രണ്ട് പേർ മരിച്ചു; 18 പേരെ കാണ്മാനില്ല

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ അനധികൃത സ്വർണ്ണ ഖനിയിൽ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. 18 പേരെ ഇപ്പോഴും കാണാനില്ല. ഗൊറോണ്ടലോ പ്രവിശ്യയിലെ സുമാവ ജില്ലയിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ ഖനിത്തൊഴിലാളികളും താമസക്കാരും മരിച്ചതായി പ്രാദേശിക റെസ്ക്യൂ ഏജൻസി മേധാവി ബസാർനാസ് ഹെര്യാൻ്റോ പറഞ്ഞു. അപകടത്തിൽ മണ്ണിനടിയിൽപ്പെട്ട അഞ്ചുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ, കാണാതായ 18 പേർക്കായി രക്ഷാപ്രവർത്തകർ തിങ്കളാഴ്ച തിരച്ചിൽ നടത്തി. കാണാതായവർക്കായി തെരച്ചിൽ നടത്തുന്നതിനായി ദേശീയ റെസ്‌ക്യൂ ടീം, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 164 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് റെസ്ക്യൂ മേധാവി പറഞ്ഞു. അതേസമയം, ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്താൻ രക്ഷാപ്രവർത്തകർക്ക് ഏകദേശം 20 കിലോമീറ്റർ അതായത് 12.43 മൈൽ ദൂരം താണ്ടണം. റോഡിലെ ചെളിയും തുടർച്ചയായി മഴയും മൂലം രക്ഷാപ്രവർത്തനം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സാധ്യമെങ്കിൽ ആളുകളെ…

കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ല; പാക്കിസ്താനില്‍ നവജാത ശിശുവിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

പെണ്‍കുഞ്ഞിനെ വളര്‍ത്താന്‍ കഴിവില്ല എന്ന കാരണത്താല്‍ പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ് ജീവനോടെ കുഴിച്ചുമൂടി. പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ സംഭവം നടന്നത്. ക്രൂരകൃത്യം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് തയ്യബ് കുറ്റം സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാണിച്ചാണ് നവജാത ശിശുവിനെ ചികിത്സിക്കാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു. നവജാതശിശുവിനെ കുഴിച്ചിടുന്നതിന് മുമ്പ് ചാക്കിൽ കെട്ടിയതായി തയ്യബ് സമ്മതിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കുമായി പുറത്തെടുക്കുമെന്ന് അധികൃതർ അറിയിച്ചു.