ജെയിംസ് & മെർലിൻ കല്ലറക്കാണിയിൽ ഫോമയുടെ “ബെസ്റ്റ് കപ്പിള്‍” വിജയികളായി

അറ്റ്‌ലാന്റ: ഡൊമിനിക്കൻ റിപ്പബ്ലിക്കളിലെ പുന്റക്കാനയിൽ നടത്തപ്പെട്ട ഫോമയുടെ എട്ടാമത്തെ അന്താരാഷ്ട്ര കൺവെൻഷനിൽ ആയിരത്തിലേറെ മലയാളികളുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ട “ബെസ്റ്റ് കപ്പിള്‍” മത്സരത്തിൽ, അറ്റ്‌ലാന്റയില്‍ നിന്നുള്ള കല്ലറക്കാണിയിൽ ജെയിംസും മെർലിനും വിജയികളായി. ജെയിംസ് കല്ലറക്കാണിയിൽ അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) പ്രസിഡന്റായും ഫോമയുടെ നാഷണല്‍ കമ്മിറ്റി മെംബറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് റൗണ്ടുകളിലും നല്ല പെർഫോമൻസ് കാഴ്ച വെച്ച ജെയിംസിനെയും മെർലിനെയും ഫോമയുടെ സൗത്ത് ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോമിനിക്‌ ചാക്കോനാൽ അഭിനന്ദിക്കുകയും വരുംതലമുറക്ക് അവർ പ്രചോദനമാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

6 വയസ്സുകാരനെ ചുമരിനോട് ചേർത്ത് ചവിട്ടി ബിബി തോക്കുകൊണ്ട് വെടിവെച്ച് കൊലപ്പെടുത്തിയ കേസ്സിൽ രണ്ടു പേര് അറസ്റ്റിൽ

മിഷിഗൺ:6 വയസ്സുള്ള മിഷിഗൺ ജിയോവാനി “ചുലോ” ജെന്നിംഗ്‌സ്,എന്ന  ആൺകുട്ടിയെ ചുമരിനോട് ചേർത്ത് ചവിട്ടുകയും  ബിബി തോക്കുപയോഗിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്ത. മാഡിസൺ ഹൈറ്റ്‌സിലെ എലൈന റോസ് ജെന്നിംഗ്‌സ്, 25, ഡാനിയൽ ജോൺ ഗിയച്ചിന, 32, എന്നിവരെ  ജെന്നിംഗ്‌സിൻ്റെ ജൂലൈയിലെ മരണവുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനും കുട്ടികളെ ദുരുപയോഗം ചെയ്തതിനും കുറ്റം ചുമത്തി. ഓക്ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ കാരെൻ മക്ഡൊണാൾഡ് ഓഗസ്റ്റ് 9 വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. ആൺകുട്ടിയെ ദമ്പതികൾ കഠിനമായി പീഡിപ്പിക്കുകയും പതിവായി മർദിക്കുകയും ചെയ്തുവെന്ന് മക്ഡൊണാൾഡ് ആരോപിച്ചു. തൻ്റെ മകന് ഗുരുതരമായി പരിക്കേറ്റതായി ജെന്നിംഗ്‌സിന് അറിയാമായിരുന്നുവെന്നും എന്നാൽ പീഡനം ആരോപിക്കപ്പെടുന്ന വിവരം മറ്റുള്ളവർ കണ്ടെത്തുമെന്ന് അവർ വിശ്വസിച്ചിരുന്നതിനാൽ വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയില്ലെന്നും പ്രോസിക്യൂട്ടർ അവകാശപ്പെട്ടു. ജൂലൈ 30 ന്, ഏകദേശം 2:35 ന്, ജെന്നിംഗ്സ് തൻ്റെ മകൻ ശ്വസിക്കുന്നില്ലെന്ന് അറിയിക്കാൻ 911-ൽ വിളിച്ചു, മക്ഡൊണാൾഡ്…

എൽദോസ് മാത്യു പുന്നൂസ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി നിയമിതനായി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗൺസിലറായി ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ സ്വദേശി എൽദോസ് മാത്യൂ പുന്നൂസ് ഐ.എഫ്.സ് നിയമിതനായി. കുറ്റിയിൽ കെ.എം പുന്നൂസിന്റെയും സൂസമ്മ പുന്നൂസിന്റെയും മകനാണ്. ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെ ഇൻഡ്യൻ ഹൈകമ്മീഷനിൽ ഫസ്റ്റ് സെക്രട്ടറിയായിട്ട് സേവനം ചെയ്ത് വരികയായിരുന്നു. 2010 ൽ ഭാരതത്തിന്റെ പരമോന്നത വിദ്യാഭാസ യോഗ്യതയായ I F S കരസ്തമാക്കി. ചെറു പ്രായത്തിൽ തന്നെ ഇൻഡ്യയുടെ ഡിപ്ലോമാറ്റായി മാറിയ എൽദോസ്, ഡൽഹിയിൽ വിദേശ കാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ടിച്ചായിരുന്നു ഔദ്യോഗിക തുടക്കം. ഭാര്യ – മേഘ സൂസൻ

ബന്ധങ്ങളുടെ ഇടയിൽ സൃഷ്ടിക്കപെട്ട ഗർത്തങ്ങൾ നികത്തേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം: മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത

കാരോൾട്ടൻ (ഡാളസ് ):വ്യക്തികളും  ,കുടുംബങ്ങളും  ,സഭകളും  തമ്മിൽ ബന്ധങ്ങളുടെ  ഇടയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന  അഗാഥ  ഗർത്തങ്ങൾ നികത്തപ്പെടേണ്ട  ഉത്തരവാദിത്വം  ഏറ്റെടുക്കുവാൻ നാം ഓരോരുത്തരും തയാറാകണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോർ ഫിലക്‌സീനോസ് മെത്രാപ്പോലീത്ത  ഉദ് ബോധിപ്പിച്ചു. ബന്ധങ്ങൾ പുനസ്ഥാപിക്കണമെങ്കിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ   ആഴവും, വീതിയും,തിരിച്ചറിയണമെന്നും തിരുമേനി കൂട്ടിച്ചേർത്തു . ലൂക്കോസ്  16 ന്റെ 26 -മത്  വാക്യത്തെ  ആധാരമാക്കി ജീവിതകാലം മുഴുവൻ സമ്പന്നതയുടെ നടുവിൽ ജീവിച്ചു ഭൂമിയിൽ സ്വർഗം തീർത്ത്‌  ഒടുവിൽ ഒരു തുള്ളി ദാഹ ജലത്തിനായി യാചിക്കേണ്ടി വന്ന ധനവാന്റെയും ,ജീവിതകാലം മുഴുവൻ ഭൂമിയിൽ നരക യാതനയാനുഭവ്ച്ച ദാരിദ്ര്യത്തിലും രോഗത്തിലും കഴിയേണ്ടിവന്ന ഒടുവിൽ അബ്രഹാമിന്റെ മടിയിൽ ഇരിക്കുവാൻ ഭാഗ്യം ലഭിക്കുകയും ചെയ്ത  ലാസറിന്റെയും  ജീവിതത്തെ കുറിച്ചും തിരുമേനി.പ്രതിപാദിച്ചു ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ആഗസ്റ്  13  ചൊവാഴ്ച…

വിട വാങ്ങിയത് ജനകീയനായ വൈദികൻ; തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരി ഫാദർ എബ്രഹാം തോമസ് അന്തരിച്ചു

തലവടി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ മുതിർന്ന വൈദികനും തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരിയുമായ തലവടി തടത്തിൽ ഫാദർ എബ്രഹാം തോമസ് അന്തരിച്ചു. ഭിലായിലുള്ള ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാഗംവുമാണ്. ഭൗതീക ശരീരം ഇന്ന് നാട്ടിലെത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ 3.30ന് തിരുവല്ല ടി.എം.എം ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി വീട്ടിൽ എത്തിക്കും. വൈകിട്ട് 5 മണി മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.16ന് രാവിലെ 9ന് തലവടി ചുണ്ടൻ വള്ള സമിതി അന്തിമ ഉപചാരം അർപ്പിക്കും. സംസ്കാരം 11ന് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴീപ്പള്ളി) യിൽ. തലവടി ടൗൺ ബോട്ട് ക്ലബ്…

മൂന്ന് വർഷം കഴിഞ്ഞിട്ടും NCAHP നടപ്പാക്കിയില്ല; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: മെഡിക്കൽ സേവനങ്ങൾ നിയന്ത്രിക്കുന്ന നിയമം നിലവിൽ വന്ന് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് നോട്ടീസ് നൽകിയിട്ടും കേന്ദ്രം മറുപടി പോലും നൽകിയില്ലെന്ന ചോദ്യങ്ങളും സുപ്രീം കോടതി ഉന്നയിച്ചു. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട്, 2021 (NCAHP) യുടെ വ്യവസ്ഥകൾ ഒക്ടോബർ 12-നകം നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. 2021-ൽ പാർലമെൻ്റിൽ പാസാക്കിയ ഈ നിയമത്തോടെ, മെഡിക്കൽ, റേഡിയോളജി ലാബുകൾ, ഫിസിയോതെറാപ്പി, പോഷകാഹാര സയൻസ് തുടങ്ങിയ വിദ്യാഭ്യാസവും സേവനങ്ങളും നിയന്ത്രിക്കപ്പെടും. നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർധിച്ചു വരികയാണെന്നും അവയുടെ…

വയനാട് ഉരുള്‍ പൊട്ടല്‍: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അനുവദനീയമായ ജലനിരപ്പ് 142 അടിയിൽ നിന്ന് 120 അടിയാക്കി താഴ്ത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നല്‍കി. വയനാട്ടിൽ അടുത്തിടെയുണ്ടായ ഉരുൾപൊട്ടലിൽ 220-ലധികം പേർ മരിച്ചതും സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയതും ചൂണ്ടിക്കാട്ടി അഭിഭാഷകനായ മാത്യൂസ് ജെ.നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വയനാട്ടിൽ അടുത്തിടെയുണ്ടായ ദുരന്തം കണക്കിലെടുത്ത്, പല വിദഗ്ധരും അഭിപ്രായപ്പെട്ടതുപോലെ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയിൽ താഴെ കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കേരളത്തിലെ അഞ്ച് ദശലക്ഷം ആളുകളുടെ ജീവനും സ്വത്തിനും വലിയ അപകടസാധ്യതയുണ്ടാകുമെന്നാണ് അദ്ദേഹം ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചുണ്ണാമ്പുകല്ലും സുർഖിയും കൊണ്ട് നിർമ്മിച്ച അണക്കെട്ട് 1895-ൽ കമ്മീഷൻ ചെയ്തതാണെന്നും, ഇതിന് 50 വർഷത്തോളമേ ആയുസ്സുള്ളൂ എന്നും ഹർജിയിൽ പറയുന്നു. അണക്കെട്ടിന് ഇപ്പോൾ 129 വർഷം പഴക്കമുണ്ട്, അതിൻ്റെ ആയുസ്സിന്റെ ഇരട്ടിയിലധികമാണിതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. “ദശലക്ഷക്കണക്കിന് കേരളീയർ…

സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനുള്ള എസ്ഐസിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താൻ കേരള സർക്കാരിനോട് നിർദ്ദേശിച്ച സംസ്ഥാന വിവരാവകാശ കമ്മിഷൻ്റെ (എസ്ഐസി) ഉത്തരവിനെ ചോദ്യം ചെയ്തുള്ള റിട്ട് ഹർജി കേരള ഹൈക്കോടതി ചൊവ്വാഴ്ച (ആഗസ്റ്റ് 13, 2024) തള്ളി. 2017ൽ ഒരു നടി ലൈംഗികാതിക്രമത്തിനിരയായതിൻ്റെ പശ്ചാത്തലത്തിലാണ് മുൻ കേരള ഹൈക്കോടതി ജഡ്ജി കെ. ഹേമയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബർ 31-ന് കേരള സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷകളിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എസ്ഐസി ഉത്തരവിട്ടത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയില്‍ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ ഉത്തരവ്. റിപ്പോര്‍ട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചവർക്ക് ഇത് കൈമാറാനുള്ള സമയം ഒരാഴ്‌ച കൂടി കോടതി…

ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകള്‍ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും നിയമനടപടികളെടുക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്‍ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്. ജനങ്ങളില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ ക്രമസമാധാന അന്തരീക്ഷത്തെപ്പോലും വെല്ലുവിളിച്ച് വേട്ടയാടുന്ന രാജാന്തര ഛിദ്രശക്തികള്‍ക്ക് വളരാന്‍ കേരളത്തിൻറെ മണ്ണിൽ അവസരമൊരുക്കി വലിയ അരാജകത്വത്തിലേയ്ക്ക് ഈ നാടിനെ ഭാവിയില്‍ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഭരണഘടന ഉറപ്പാക്കുന്ന മൂല്യങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ബോധപൂർവ്വം തമസ്‌കരിച്ച് തീവ്രവാദശക്തികള്‍ നടത്തുന്ന ആസൂത്രിത അജണ്ടകളും നീക്കങ്ങളും പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണം. ഭാവിതലമുറയെ…

ഇന്നത്തെ നക്ഷത്രഫലം (ഓഗസ്റ്റ് 13 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനും നിങ്ങൾ ആഗ്രഹിക്കും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടയുള്ളതാണ്. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, പഠനവും, ഒഴിവുസമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്‌ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. തുലാം: നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനിലയുള്ളവരരുമായി സംസാരിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ ഉൾക്കാഴ്‌ചയെ നിലവിലെ യാഥാർഥ്യമായി വികസിപ്പിച്ച് നിങ്ങളുടെ ശ്രമങ്ങളെ ഫലപ്രദമാക്കിമാറ്റണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും. നിങ്ങളുടെ വികാരവിചാരങ്ങളെ അടക്കിപിടിക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല. അതിന് ശ്രമിക്കുകയുമരുത്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഇവ…