തനിക്കെതിരെ ഉയരുന്ന പീഡന ആരോപണം പച്ചക്കള്ളം; ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്: നിവിന്‍ പോളി

കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്. നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനം. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു. “എന്റെ നിരപരാധിത്വം തെളിയിക്കും. കേസിലുള്ള ആരെയും അറിയില്ല. എല്ലാ പൊലീസാണ് അന്വേഷിക്കേണ്ടത്. ഇവരെയൊന്നും ഞാൻ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായി എനിക്കില്ല. വാർത്ത നല്‍കുന്നവർ സത്യം തെളിയുമ്പോഴും കൂടെ ഉണ്ടാകണം”. “കുടുംബം എന്നോടൊപ്പം തന്നെയുണ്ട്.…

അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭുപ്രായപ്പെട്ടു. ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവും ആക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാര ത്തിനും വൈജ്ഞാനിക നവോത്ഥാന ത്തിനും സംഭാവന കള്‍ നല്‍കിയ അറബി ഭാഷ, ചരിത്ര പരവും സാഹിത്യ പരവുമായ ഒട്ടേറെ സവിശേഷതകളുള്ള താണെണും അദ്ദേഹം പറഞ്ഞു. വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിലെ അറബിക് ക്‌ളബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളാണുള്ളതെന്നും ഭാഷാപരിജ്ഞാനം വളര്‍ത്താനും പ്രായോഗിക പരിശീലനത്തിനും അറബി ക്‌ളബ്ബുപോലുള്ള ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധ മാണ്…

ഇസ്രായേലി കുടിയേറ്റക്കാർ ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദ് ആക്രമിച്ചു

അധിനിവേശ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ഹെബ്രോണിലെ തോറ ആചാരങ്ങൾക്കായി ഉപയോഗിച്ച ഉപകരണങ്ങളുമായി ഇസ്രായേൽ കുടിയേറ്റക്കാർ ഇബ്രാഹിമി പള്ളിയിലേക്ക് ഇരച്ചുകയറുന്നത് പിടിച്ചെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 31 ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം പള്ളി അടച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. മുസ്ലീം ആരാധകർ പ്രവേശിക്കുന്നത് അവര്‍ തടഞ്ഞിരുന്നു. ഒരു കൂട്ടം ജൂത കുടിയേറ്റക്കാർ അവരുടെ മതപരമായ ആചാരങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്ന പ്രസംഗ പീഠങ്ങളുമായി പള്ളിയിലേക്ക് പ്രവേശിക്കുന്നതായി വൈറല്‍ ഫുട്ടേജില്‍ കാണിക്കുന്നുണ്ട്. ഇബ്രാഹിമി മസ്ജിദ് ആഴത്തിലുള്ള മതപരമായ പ്രാധാന്യമുള്ള സ്ഥലമാണ്, ഇത് സംഘർഷത്തിൻ്റെ കേന്ദ്ര ബിന്ദുവാണ്, പ്രത്യേകിച്ചും ഇസ്രായേൽ സർക്കാർ വെസ്റ്റ് ബാങ്കിൽ ജൂതന്മാർക്കായി അനധികൃത കോളനികൾ നിർമ്മിച്ചതു മുതൽ. അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) പ്രകാരം, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ് എന്നിവിടങ്ങളിലെ ഇസ്രായേലി…

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും സഖ്യമുണ്ടാക്കും: റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുപ്രധാന സംഭവവികാസത്തിൽ, കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ‘ധാരണയിൽ’ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത നിർണായക ഘട്ടത്തിൽ 90 നിയമസഭാ സീറ്റുകൾ ഇരു പാർട്ടികളും തമ്മിൽ വിഭജിക്കുന്ന പ്രക്രിയ സങ്കീർണ്ണമാകുമെന്ന് പ്രതീക്ഷിക്കുന്നു. 90 നിയമസഭാ സീറ്റുകളുടെ വിഭജനം പ്രക്രിയയിലെ അടുത്ത നിർണായക ഘട്ടമാണ്, ഇത് ഒരു വെല്ലുവിളി നിറഞ്ഞ ദൗത്യമായി മാറിയേക്കാം. ഇത് പരിഹരിക്കുന്നതിനായി ആം ആദ്മി പാർട്ടിയുടെ (എഎപി) രാജ്യസഭാ എംപി രാഘവ് ഛദ്ദയും കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇരു പാർട്ടികളും തമ്മിൽ യോജിപ്പുള്ള സീറ്റ് പങ്കിടൽ ധാരണയിലെത്തുകയെന്ന ലക്ഷ്യത്തോടെ ഈ കൂടിക്കാഴ്ച ഇന്ന് രാത്രിയോ നാളെയോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു . ഹരിയാന…

ഇംഗ്ലീഷ് ചാനൽ ബോട്ട് ദുരന്തം: 10 കുടിയേറ്റക്കാർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

ഇംഗ്ലീഷ് ചാനലിൽ ഡസൻ കണക്കിന് കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 10 പേരെങ്കിലും മരിച്ചതായി ചൊവാഴ്ച ഫ്രഞ്ച് വാര്‍ത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50-ലധികം ആളുകളെ രക്ഷപ്പെടുത്തിയെന്നും അവര്‍ക്ക് പ്രാഥമിക ചികിത്സ ആവശ്യമാണെന്നും ഫ്രഞ്ച് കോസ്റ്റ്ഗാർഡ് റിപ്പോർട്ട് ചെയ്തു. കലൈസിൽ നിന്ന് ഏകദേശം 28 മൈൽ (45 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി ലെ പോർട്ടൽ തീരത്ത് ബോട്ട് അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് 10 പേരുടെ നില ഗുരുതരമാണെന്ന് തുടക്കത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പ്രാദേശിക സമയം ചൊവാഴ്ച രാവിലെ 11:30 ന് (യുകെ സമയം 10:30 am) ഒരു ബോട്ട് ശ്രദ്ധയില്‍ പെട്ടിരുന്നു എന്നും, കുറഞ്ഞത് 100 കുടിയേറ്റക്കാരെങ്കിലും അതില്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ തുടക്കത്തിൽ പുറത്തുവന്നിരുന്നു. കൂടാതെ, തീരത്ത് നിരവധി വെള്ള ടാർപോളിനുകൾ കണ്ടതായും പറഞ്ഞു. അപകടത്തില്‍ പെട്ട ചിലരെ രക്ഷപ്പെടുത്തി വിമാനമാർഗം അടുത്തുള്ള ബൊലോൺ-സുർ-മെർ തുറമുഖത്തേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…

ഉക്രെയ്ൻ മിലിട്ടറി കോളേജിൽ റഷ്യൻ മിസൈൽ ആക്രമണം; 41 പേർ കൊല്ലപ്പെട്ടു; 180-ലധികം പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാത്രി ഉക്രെയിനിലെ പോൾട്ടാവ സൈനിക കോളേജിന് നേരെയുണ്ടായ റഷ്യൻ മിസൈല്‍/ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 41 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ തൻ്റെ ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെയാണ് പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ആക്രമണം സ്ഥിരീകരിച്ചത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പോൾട്ടാവ മിലിട്ടറി കമ്മ്യൂണിക്കേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും അടുത്തുള്ള ആശുപത്രിയിലും പതിച്ചതായും 41 പേരെങ്കിലും മരിക്കുകയും 180-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൻ്റെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണത്തിന് ഉത്തരവിട്ടതായി സെലെൻസ്കി പ്രഖ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത 11 പേർ ഉൾപ്പെടെ 25 പേരെ ഇതുവരെ ആക്രമണസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ ടെലിഗ്രാമിൽ റിപ്പോർട്ട് ചെയ്തു. അധിനിവേശ ക്രിമിയയിൽ നിന്ന് മൂന്ന് ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈലുകളും റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിൽ നിന്ന് Kh-59/69 വ്യോമ വിക്ഷേപണ മിസൈലുകളും…

മുൻ ആർജി പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ 8 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട് കൊൽക്കത്ത കോടതി

ന്യൂഡൽഹി: ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പേരെയും എട്ട് ദിവസത്തേക്ക് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കസ്റ്റഡിയിൽ വിട്ട് കൊൽക്കത്ത കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. സർക്കാർ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഴിമതിക്കേസിൽ ഉൾപ്പെട്ട ‘വലിയ അവിശുദ്ധ കൂട്ടുകെട്ട്’ അന്വേഷിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി സിബിഐ ആദ്യം 10 ​​ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. “ഞങ്ങൾ ഇപ്പോൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വലിയ അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവരേണ്ടതുണ്ട്, അതിനാൽ അവരെ ചോദ്യം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. മുഴുവൻ അവിഹിത ബന്ധവും പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് അവരുടെ കസ്റ്റഡി ആവശ്യമാണ്,” സിബിഐ കോടതിയെ അറിയിച്ചു. അറസ്റ്റിലായ നാലുപേരിൽ ഘോഷ്, അദ്ദേഹത്തിൻ്റെ സെക്യൂരിറ്റി ഗാർഡ്, ആശുപത്രിയിലേക്ക് സാമഗ്രികൾ വിതരണം ചെയ്ത രണ്ട് കച്ചവടക്കാർ എന്നിവരും ഉൾപ്പെടുന്നു.…

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രസ്താവന നടത്തിയ പി വി അന്‍‌വര്‍ എം എല്‍ എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷം പിവി അൻവർ എംഎൽഎ മടങ്ങി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ ഉന്നയിച്ചത്. അതിന് ശേഷമാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എ.ഡി.ജി.പി.എം ആർ.അജിത് കുമാറിനെതിരെ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് ലഭ്യമായ വിവരം. കൂടിക്കാഴ്ച നടത്തിയ ശേഷം തിരിച്ചെത്തിയ ഉടൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിർണായക തെളിവുകൾ മുഖ്യമന്ത്രിയ്ക്ക് അൻവർ എംഎൽഎ കൈമാറിയിട്ടുണ്ടെങ്കിൽ എം ആർ അജികുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ മുഖ്യമന്ത്രി എന്ത് നടപടി എടുക്കും എന്നതും നിർണായകമാണ്. വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ക്രമ സമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റാത്തതിൽ അൻവർ എംഎൽഎക്ക് കടുത്ത അതൃപ്തിയും…

തൃശ്ശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടി; സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ മുരളീധരന്‍

തൃശൂർ: തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതു പോലെ പൂരം കലക്കിയത് അജിത് കുമാര്‍ എങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. അജിത് കുമാറിനെ പുറത്താക്കിയിട്ട് വേണം അന്വേഷണമെന്നും പ്രകാശ് ജാവഡേക്കര്‍ ഇ.പി.യുമായി കൂടി കാഴ്ച നടത്തിയതിന് പിന്നിലും പൂരം കലക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം കൊടുത്തവര്‍ ആരെന്ന് പുറത്തുവരണം. അന്നുണ്ടായ…

തലസ്ഥാന നഗരിയിലെ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫീസിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസിലെ ജീവനക്കാരി വൈഷ്ണ എന്ന സ്ത്രിയാണെന്നും, രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുപക്ഷെ ഇവർ ഇൻഷുറൻസ് ഇടപാടുകൾക്കായി വന്ന ഉപയോക്താവായിരിക്കാം എന്നാണ് നിഗമനം. മരണപ്പെട്ട വൈഷ്ണ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ടതിനെ തുടർന്ന് സ്ത്രീകൾ പുറകുവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. തീപിടുത്തത്തിൽ ഓഫീസ് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പാപ്പനംകോട് നഗര മധ്യത്തിൽ കടകൾക്ക് മുകളിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തീപിടുത്തത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസി പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, വിശദമായ പരിശോധന നടത്തുമെന്നും…