മുംബൈയിലെ ഗണേശോത്സവം (തൊടുപുഴ കെ ശങ്കർ മുംബൈ)

ആമുഖം: ഭാരതത്തിലെ ഒട്ടനേകം ദേവന്മാരുടെ പൗരാണിക പരമ്പരയിൽ ഏറ്റവും സമുന്നതനും സമാരാദ്ധ്യനുമായ ഒരു വിശിഷ്ട ദേവനാണ്ശ്രീമഹാഗണപതി. ഗണപതി എന്നാൽ, ജനഗണങ്ങളുടെ പതി അഥവാ, നാഥൻ എന്നർത്ഥം, തന്റെ പ്രിയ വാഹനമായ ചുണ്ടെലിയുടെ മുതുകിലേറി സ്വച്ഛന്ദം സവാരി ചെയ്യുന്ന ഗണപതി മറ്റു ദേവന്മാരെക്കാൾ പ്രിയങ്കരമായ സ്ഥാനം നേടിയിരിക്കുന്നു. അദ്ദേഹത്തിനു ജനനമില്ല, മരണവുമില്ല, ആദിയില്ല, അന്തവുമില്ല. എക്കാലത്തും ഏവർക്കും സമകാലീന ദേവനായി സർവ്വശ്രദ്ധേയനായി രാജതുല്യനായി വിരാജിക്കുന്നു. വിദ്യാരംഭം മുതൽ വിവാഹം വരെ എല്ലാ മംഗള കർമ്മങ്ങളുടെയും പ്രാരംഭം കുറിക്കുന്നത് ഗണപതിയെസ്മരിച്ചുകൊണ്ടാണല്ലോ. ഗണപതി പൂജയും പ്രിയ ഭോജനവും: ഗണപതിക്ക്‌ അനേകം പേരുകളുണ്ട്. ഇദ്ദേഹത്തെ എല്ലാ മതസ്ഥരും ബഹുമാനിക്കുന്നു. തന്മൂലം ഗണപതി ഒരു സാർവ്വദേശീയ ദേവനെന്നു കരുതാവുന്നതാണ്. ഗണപതിയുടെ ഏറ്റവും പ്രിയങ്കരമായ ഭോജനം ശർക്കര കുഴക്കട്ട അല്ലെങ്കിൽ മോദക് ആണ്. ഗണപതിയുടെ ജന്മദിനമായി നാം കരുതുന്ന ഗണേഷ് ചതുർത്ഥിയന്നു ശർക്കര കുഴക്കട്ട(മറ്റെന്തെങ്കിലും കൂടെയുണ്ടാക്കി)ഗണപതി…

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹമായ ഡോ എം വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അഭിനന്ദിച്ചു

ഡാളസ് :അമേരിക്കയിലെ മലയാളി  ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്)  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനർഹമായ ഡോ  എം വി പിള്ളയെ  ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്ത് സജീവ സാന്നിധ്യവും  ലോക പ്രശസ്തനുമായ  മലയാളി ഡോ  എം വി പിള്ളയെ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിസിന്റെ ഹോണററി മെമ്പർഷിപ് നൽകി ആദരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നു   പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു. സാന്‍ ഡിയാഗോയില്‍ നടന്ന 45 ാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ഡോ സിന്ധുപിളളയാണ് ഡോ  എം വി പിള്ളക്കു  പുരസക്കാരം കൈമാറിയത്.ഇതൊരു അവാര്ഡനെന്നതിലുപരി  ഗുരദക്ഷിണ അര്‍പ്പിക്കലാണെന്ന് ഡോ സിന്ധു പറഞ്ഞു.അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി.…

രണ്ട് പതിറ്റാണ്ടിന്റെ നിറവിൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ്; സ്മരണിക പുറത്തിറക്കുന്നു

ന്യൂയോർക്ക്: ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ചരിത്രങ്ങൾ ഉൾപ്പെടുത്തി ഇരുപതാമത് വർഷത്തിലേക്ക് പ്രവേശിക്കുന്ന ഐ.പി.സി. ഫാമിലി കോൺഫ്രൻസ് സ്മരണിക പുറത്തിറക്കുന്നു. 2025 വരെയുള്ള ഐ.പി.സി കുടുംബ സംഗമത്തിന്റെ യാത്രകളുടെ ഓർമ്മ പുതുക്കുവാനാണ് സുവനീർ പുറത്തിറക്കുന്നത്. ജൂലൈ 17 മുതൽ 20 വരെ കാനഡയിലെ എഡ്മന്റണിൽ നടത്തപ്പെടുന്ന കോൺഫ്രൻസിൽ സുവനീർ പ്രകാശനം ചെയ്യും. ഓര്‍മ്മകളുടെ ഒരുപിടി അടയാളങ്ങള്‍ അക്ഷരങ്ങളായും ചിത്രങ്ങളായും അകത്താളുകളില്‍ പ്രത്യക്ഷമാകുന്ന സുവനീറിന്റെ ചീഫ് എഡിറ്ററായി ബ്രദർ രാജൻ ആര്യപള്ളിൽ പ്രവർത്തിക്കും. പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുമ്പോൾ മൗലികവും ലളിതവുമായ സൃഷ്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. തെരഞ്ഞെടുത്തവ ആശയം ചോർന്നുപോകാതെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുവാനുള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. ഇതുവരെ നടന്നിട്ടുള്ള കോൺഫ്രൻസുകളുടെ കൺവീനർ, സെക്രട്ടറി, ട്രഷറർ, യൂത്ത് കോർഡിനേറ്റർ, ലേഡീസ് കോർഡിനേറ്റർ എന്നിവർ തങ്ങളുടെ ഫോട്ടോയും ഫോൺ നമ്പറും പ്രസിദ്ധീകരണത്തിനായി അയച്ചു തരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സൃഷ്ടികൾ ഇംഗ്ലീഷിലോ മലയാളത്തിലോ…

ഫെഡറൽ അന്വേഷണത്തിനിടെ ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണർ രാജിവെച്ചു

ന്യൂയോർക്ക്:ന്യൂയോർക്  പോലീസ് ഡിപ്പാർട്മെന്റ്  കമ്മീഷണർ  എഡ്വേർഡ് കാബൻ വ്യാഴാഴ്ച രാജിവച്ചു, കഴിഞ്ഞയാഴ്ച നിരവധി ഫെഡറൽ റെയ്ഡുകൾക്ക് ശേഷം മേയർ എറിക് ആഡംസിൻ്റെ ഭരണത്തിൽ നിന്നും  പുറത്താകുന്ന ആദ്യത്തെ സ്റ്റാഫാണ് കാബൻ. ന്യൂയോർക്ക് പോലീസ് കമ്മീഷണർ എഡ്വേർഡ് കാബൻ വ്യാഴാഴ്ച രാജിവെച്ചത് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നിശാക്ലബ് എൻഫോഴ്‌സ്‌മെൻ്റിനെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണത്തിനിടയിലാണ്, വിഷയവുമായി പരിചയമുള്ള വൃത്തങ്ങൾ അറിയിച്ചു. നഗരത്തിലെ ആദ്യത്തെ ലാറ്റിനോ പോലീസ് കമ്മീഷണറായ കാബൻ, ഒന്നിലധികം ഫെഡറൽ അന്വേഷണങ്ങളുടെ ലക്ഷ്യമായ മേയർ എറിക് ആഡംസ് ടാപ്പുചെയ്‌തതിന് ശേഷം 2023 ജൂലൈയിൽ വകുപ്പ് ഏറ്റെടുത്തു. പോലീസ് സേനയ്ക്ക് അയച്ച ഇമെയിലിൽ, തൻ്റെ ഡെപ്യൂട്ടിമാരെയും സഹോദരനെയും കുടുക്കിയ അന്വേഷണം “ഞങ്ങളുടെ ഡിപ്പാർട്ട്‌മെൻ്റിൻ്റെ വ്യതിചലനമായി” കാബൻ ഉദ്ധരിച്ചു.നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നത് തുടരുമെന്നും കാബൻ പറഞ്ഞു. ന്യൂയോർക്ക് നിവാസികളെ അഭിസംബോധന ചെയ്ത മേയർ കാബൻ്റെ രാജി സ്വീകരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും പറഞ്ഞു. “നമ്മുടെ നഗരം…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 13 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ…

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ന്യൂഡൽഹി: സിപിഐ(എം) നേതാവും ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ അനുശോചന സന്ദേശമയച്ചു. രാഷ്‌ട്രീയ ഭിന്നതയ്‌ക്കപ്പുറമുള്ള നേതാക്കളുമായി സീതാറാം യെച്ചൂരി ബന്ധം കാത്തുസൂക്ഷിച്ചതിന്റെ തെളിവാണ് വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ വിയോഗത്തിന് ശേഷം പ്രവഹിക്കുന്ന അനുശോചനത്തിൽ പ്രതിഫലിക്കുന്നത്. ബി.ജെ.പിയുടെ കടുത്ത വിരോധിയായിരുന്നെങ്കിലും പാർട്ടിയിലെ നിരവധി നേതാക്കൾ അവരുടെ സന്ദേശങ്ങളിൽ അദ്ദേഹത്തെ ‘സുഹൃത്ത്’ എന്നാണ് സംബോധന ചെയ്തത്.. ചെന്നൈയിൽ ജനിച്ച് ഹൈദരാബാദിൽ വളർന്ന യെച്ചൂരി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഡൽഹിയിലേക്ക് താമസം മാറ്റി. സെൻ്റ് സ്റ്റീഫൻസ് കോളേജിലും തുടർന്ന് ജെഎൻയുവിലും പഠിച്ച അദ്ദേഹം 1977 ൽ എസ്എഫ്ഐ അംഗമായി വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായി. 1975 മുതൽ സി.പി.ഐ.(എം) അംഗമായ അദ്ദേഹം, ഒരു റാങ്കിലുള്ള അംഗത്തിൽ നിന്ന് ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർന്നു, 1984-ൽ കേന്ദ്രകമ്മിറ്റിയിലേക്കും 1992-ൽ പോളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു, ഒടുവിൽ 2015-ൽ പാർട്ടിയുടെ അഞ്ചാമത്തെ…

സീതാറാം യെച്ചൂരി: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി അനുശോചിച്ചു

മലപ്പുറം: സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു വലിയ നഷ്ടമാണ്. ഫാസിസ്റ്റു കാലത്ത്, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ധൈര്യവും പ്രതിബദ്ധതയും കാണിച്ച നേതാവായിരുന്നു അദ്ദേഹം. പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യപ്പെടുത്തലിൽ മുഖ്യപങ്ക് വഹിക്കുകയും, ജനാധിപത്യ നിലപാടുകളെ ശക്തിപ്പെടുത്തുകയും ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

എസ് ഐ ഒ മേഖലാ സമ്മേളനം സെപ്തംബര്‍ 14-ന് പൊന്നാനിയില്‍

മലപ്പുറം: എസ് ഐ ഒ കേരള സംഘടിപ്പിക്കുന്ന ‘ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക’ എന്ന ക്യാമ്പയിൻ്റെ ഭാഗമായി എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച്ച 2024 സെപ്റ്റംബർ 14 പൊന്നാനിയിൽ മേഖല സമ്മേളനം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 5.00 നു വിദ്യാർത്ഥി റാലിയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ശേഷം പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം എസ് ഐ ഓ സംസ്ഥാന പ്രസിഡൻറ് സഈദ് ടി കെ ഉദ്ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി മിസ്ഹബ് ശിബ്‌ലി, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അനീസ് ടി, ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ പ്രസിഡൻറ് അബ്ദുസ്സലാം പി ,എസ്. ഐ .ഒ ജില്ലാ…

വിലക്കയറ്റം സൃഷ്ടിക്കുന്നത് ഭരണകൂട നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടത്തിന് എഫ് ഐ ടി യു നേതൃത്വം നൽകും: തസ്ലിം മമ്പാട്

മലപ്പുറം: പൊതുവിതരണ സംവിധാനങ്ങൾ ദുർബലപ്പെടുത്തുന്ന ഭരണകൂട നയങ്ങൾക്കെതിരെ ടൈലറിംഗ്& ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ടൗണിൽ നടത്തിവന്ന രണ്ടുദിവസത്തെ ജനകീയ ഓണചന്ത സമാപിച്ചു. സംസ്ഥാനത്ത് പൊതുവിതരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും . ഇത് ആഘോഷ കാലഘട്ടങ്ങളിൽ സാധാരണക്കാരനെ സാമ്പത്തിക ബാധ്യതയിലേക്ക് വരെ എത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും സർക്കാർ പൊതു വിതരണ സംവിധാനം ശക്തിപെടുത്തണമെന്നും മലപ്പുറത്ത് ടൈലറിംഗ്& ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ‘കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രണ്ടുദിവസത്തെ ജനകീയ ഓണചന്തയുടെ സമാപനം നിർവഹിച്ചു കൊണ്ട് സംസാരിച്ച എഫ്ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട് പറഞ്ഞു. ടൈലറിങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പിടി അബൂബക്കർ സ്വാഗതവും, സെക്രട്ടറി ഷലീജ കീഴുപറമ്പ് നന്ദിയും പറഞ്ഞു. ഖദീജ വേങ്ങര, റഹ്മത്ത് പത്തത്ത്,അലവി വേങ്ങര,…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനത്തിന് അജ്മീർ ഷരീഫ് ദർഗയിൽ 4,000 കിലോ ‘വെജ് ലംഗര്‍’ വിതരണം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അജ്മീർ ഷെരീഫ് ദർഗ സെപ്തംബർ 17-ന് 4,000 കിലോഗ്രാം വെജിറ്റേറിയൻ “ലംഗര്‍” (സമൂഹ സദ്യ) തയ്യാറാക്കി വിതരണം ചെയ്യും. ദർഗയുടെ സേവന പാരമ്പര്യവും സാമുദായിക ഐക്യവും. പ്രധാനമന്ത്രി മോദിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് അജ്മീർ ഷെരീഫ് ദർഗയിൽ ഒരു സുപ്രധാന പരിപാടി പ്രഖ്യാപിച്ചു. സേവാ പഖ്വാഡയുമായി ചേർന്ന് അജ്മീർ ദർഗ ഷെരീഫിലെ ചരിത്രപരവും ലോകപ്രശസ്തവുമായ ബിഗ് ഷാഹി ദേഗ് 4000 കിലോ സസ്യാഹാരം (വെജ് ലംഗര്‍) തയ്യാറാക്കി വിതരണം ചെയ്യും. 550 വർഷത്തിലേറെയായി ഞങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യം തുടരുന്നു,” ദർഗയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സെപ്തംബർ 17 ന് ദർഗയിൽ 4000 കിലോഗ്രാം സസ്യാഹാരം അതിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങൾ പാലിച്ച് തയ്യാറാക്കും. പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കാൻ മാത്രമല്ല, സേവനവും കമ്മ്യൂണിറ്റി സ്പിരിറ്റും പ്രോത്സാഹിപ്പിക്കാനും ഈ ലംഗാർ ലക്ഷ്യമിടുന്നു. സാമൂഹിക ക്ഷേമത്തിനായുള്ള ദർഗയുടെ…