മലപ്പുറത്തെ നിപ മരണം: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍; മരണപ്പെട്ട യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തു വിട്ടു

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തിറക്കി. ഈ മാസം 6ാം തീയതി 11.30 മുതൽ 12 വരെ യുവാവ് ഫാസിൽ ക്ലിനിക്കിൽ. ഇതേ ദിവസം തന്നെ വൈകീട്ട് 7.30 മുതൽ 7.45 വരെ ബാബു പാരമ്പര്യ ക്ലിനിക്കിൽ. അന്ന് രാത്രി 8.18 മുതൽ 10.30 വരെ യുവാവ് ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.ഏഴാം തീയതി 9.20 മുതൽ 9.30 വരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ. വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും യുവാവ് സന്ദർശിച്ചു. അതേസമയം, മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104…

നിപ വൈറസ് വ്യാപനം: മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 175 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതിൽ 74 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റ​ഗറിയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ്…

ഒന്നര മാസത്തിനകം സംസ്ഥാന സർക്കാർ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ റേഷനരി വിഹിതം നഷ്ടമാകും

തിരുവനന്തപുരം: റേഷൻ കടകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട്. റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് മാസങ്ങളായി കേന്ദ്ര സർക്കാർ നിർദേശിക്കുന്നുണ്ടെങ്കിലും, അത് നടപ്പാക്കാതെ സർക്കാർ അലംഭാവം കാണിക്കുകയാണ്. ഇതേത്തുടർന്നാണ് റേഷൻ കാർഡ് മസ്റ്ററിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ ഒന്നര മാസത്തെ സമയം അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ കാര്യങ്ങൾ നടന്നില്ലെങ്കിൽ കേരളത്തിന് റേഷൻ അരി ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം നിർത്തി വച്ചതിനു ശേഷം പിന്നീട് പുനരാരംഭിച്ചിരുന്നില്ല . മസ്റ്ററിംഗ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ വേണ്ട ഒരു നടപടികളും സംസ്ഥാനം കൈക്കൊണ്ടില്ല. ഇതേ തുടർന്നാണ് ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കമമെന്ന് കാട്ടി കേന്ദ്രം…

ഫാമിലി & യൂത്ത് കോൺഫറൻസ് ആലോചനായോഗം സെൻറ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് 2025-ന്റെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി. ന്യൂജേഴ്‌സി നോർത്ത് പ്ലെയിൻ ഫീൽഡ് സെൻറ്. ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ സെപ്റ്റംബർ 15 ഞായറാഴ്ച നടന്ന കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ യോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസ് അദ്ധ്യക്ഷനായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, ഫാമിലി കോൺഫറൻസിന്റെ മുൻ ഭാരവാഹികൾ, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി യോഗത്തിൽ സന്നിഹിതരായിരുന്നവരെ ഇടവക വികാരി ഫാ. വിജയ് തോമസ് സ്വാഗതം ചെയ്തു. 2024-ലെ കോൺഫറൻസിന്റെ റിപ്പോർട്ട് ചെറിയാൻ പെരുമാൾ (സെക്രട്ടറി) അവതരിപ്പിച്ചു. മികച്ച പ്രാസംഗികർ,…

ഭാരത് ബോട്ട് ക്ലബ് വിജയകിരീടം ചൂടി!

ന്യൂയോർക്ക്: ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’ 2024 സെപ്തംബർ 15 ഞായറാഴ്ച്ച ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി. സെനറ്റർ കെവിൻ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചാക്കോയും അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസിന് പൂർണ പിന്തുണ നൽകി. ചെണ്ടമേളവും തിരുവാതിര കളിയും, വടം വലി മത്സരവും വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെ ഈ വള്ളം കളിക്ക് മാറ്റുകൂട്ടി. റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

ട്രം‌പിനെതിരെ രണ്ടാമതും നടന്ന വധശ്രമം ട്രം‌പ് തന്ത്രപരമായി വോട്ടാക്കി മാറ്റുമോ എന്ന് സംശയം

ഫ്ലോറിഡ: നവംബറിൽ യുഎസ് തിരഞ്ഞെടുപ്പ് 2024 ആസന്നമായിരിക്കേ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തനിക്കെതിരെ അടുത്തിടെ നടന്ന രണ്ടാമത്തെ വധശ്രമത്തെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനു ലഭിക്കുന്ന ജനപിന്തുണയെ വെല്ലുവിളിക്കുന്നതിനുള്ള തന്ത്രപരമായ നേട്ടമാക്കി മാറ്റിയേക്കുമെന്ന് സമീപകാല റിപ്പോർട്ടുകൾ പറയുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് നേരെയുള്ള റയാൻ വെസ്ലി റൗത്തിൻ്റെ വധശ്രമം ട്രംപ് ഇതിനകം തന്നെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഒരു നിർണായക നിമിഷത്തിലാണ് സംഭവിച്ചത്. വിവാദ പരാമർശങ്ങളുടെയും ടെയ്‌ലർ സ്വിഫ്റ്റുമായുള്ള അദ്ദേഹത്തിൻ്റെ സമീപകാല വൈരാഗ്യത്തിൻ്റെയും പേരിൽ സഖ്യകക്ഷികൾ ട്രംപിനെ വിമർശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വധശ്രമം നടന്നത്. 2024 സെപ്റ്റംബർ 15 നാണ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇൻ്റർനാഷണൽ ഗോൾഫ് കോഴ്‌സിന് സമീപം അദ്ദേഹത്തിനെതിരെ വധശ്രമം നടന്നത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ പ്രചാരണത്തിനിടെ സമാന സംഭവം നടന്നതിന്റെ തുടര്‍ച്ചയാണിത്. ആക്രമണത്തിന് കാരണം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസാണെന്ന് ട്രംപ്…

‘അമേരിക്കാസ് ഗോട്ട് ടാലൻ്റ്’ നർത്തകി എമിലി ഗോള്‍ഡ് വഹനാപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: “അമേരിക്കാസ് ഗോട്ട് ടാലൻ്റ്” എന്ന ഹിറ്റ് ഷോയിൽ ലോസ് ഓസോസ് ഹൈസ്‌കൂൾ ഡാൻസ് ടീമിനൊപ്പം അടുത്തിടെ മത്സരിച്ച കാലിഫോർണിയയിൽ നിന്നുള്ള ചിയർ ലീഡറും നർത്തകിയുമായ എമിലി ഗോൾഡ് എന്ന 17 വയസ്സുകാരി വാഹനാപകടത്തില്‍ മരിച്ചു. സെപ്റ്റംബർ 13 വെള്ളിയാഴ്ച അർദ്ധരാത്രിയോടെ റാഞ്ചോ കുക്കമോംഗയിലെ ഒരു മേല്‍‌പാലത്തിലാണ്  എമിലിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി 11:52 നാണ് സംഭവം നടന്നതെന്ന് സാൻ ബെർണാർഡിനോ കൊറോണർ ഓഫീസ് സ്ഥിരീകരിച്ചു. കാലിഫോർണിയ ഹൈവേ പട്രോൾ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ റോഡ്രിഗോ ജിമെനെസ് പറയുന്നതനുസരിച്ച്, കാലിഫോർണിയ ഹൈവേ പട്രോൾ റാഞ്ചോ കുക്കമോംഗ ഏരിയയിലെ ഉദ്യോഗസ്ഥർക്ക് വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് സംഭവസ്ഥലത്ത് എത്തുകയും, കിഴക്കോട്ടുള്ള 210 ലെ കാർപൂൾ ലെയിനിൽ ഏതോ വാഹനം ഇടിച്ചിട്ട നിലയില്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ് പുതിയ ക്രിപ്‌റ്റോ കറൻസി സംരംഭം ആരംഭിച്ചു

ഫ്ലോറിഡ: മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ക്രിപ്‌റ്റോ കറൻസികളിലെ തൻ്റെ ഏറ്റവും പുതിയ ബിസിനസ്സ് സംരംഭം പ്രോത്സാഹിപ്പിക്കുന്നതിനായി തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X-ല്‍, വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന് പേരിട്ടിരിക്കുന്ന സം‌രംഭത്തെ ഒരു ലൈവ് സ്ട്രീമിലൂടെ അനാച്ഛാദനം ചെയ്തു. തത്സമയം, ക്രിപ്‌റ്റോ മാർക്കറ്റിൽ ഇടപെടേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ട്രംപിനൊപ്പം അദ്ദേഹത്തിൻ്റെ ചില കുടുംബാംഗങ്ങളും ബിസിനസ്സ് പങ്കാളികളും ഉണ്ടായിരുന്നു. അതിൽ ഒരു കുടുംബ സുഹൃത്തും അറിയപ്പെടാത്ത രണ്ട് ക്രിപ്റ്റോ പ്രേമികളും ഉൾപ്പെടുന്നു. ഉയർന്ന പ്രൊഫൈൽ ക്രിപ്‌റ്റോ ബിസിനസുകൾ കൈകാര്യം ചെയ്യുന്നതിലെ പരിചയക്കുറവും ട്രംപിൻ്റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട താൽപ്പര്യ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും കാരണം ഈ ഗ്രൂപ്പ് ആശങ്കകൾ സൃഷ്ടിച്ചു. ഓഗസ്റ്റ് മുതൽ ട്രംപ് ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, വേൾഡ് ലിബർട്ടി ഫിനാൻഷ്യലിൻ്റെ കൃത്യമായ സ്വഭാവവും ലക്ഷ്യവും ഒരു പരിധിവരെ അവ്യക്തമാണ്. ലൈവ് സ്ട്രീമിനിടെ, ബിസിനസിൻ്റെ…

സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകളൊന്നുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ ഒരിടത്തും പ്രവചിച്ചിട്ടില്ലെങ്കിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടകരമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മറ്റെല്ലായിടത്തും ഇടത്തരം മഴ ലഭിക്കും. അതേ സമയം വ്യാഴാഴ്ച വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും മധ്യ പടിഞ്ഞാറൻ അറബിക്കടലിൻ്റെ അനുബന്ധ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെയും ശക്തമായ…

24 മണിക്കൂറും എലോൺ മസ്‌കിൻ്റെ സുരക്ഷയ്ക്കായി 20 ഗാർഡുകൾ; കുളിമുറിയിൽ പോലും ഇവര്‍ മസ്കിനെ അനുഗമിക്കുന്നു

വാഷിംഗ്ടന്‍: ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും സി‌ഇ‌ഒ കോടീശ്വരനായ എലോൺ മസ്‌ക്കിനെ വോയേജർ എന്നറിയപ്പെടുന്ന 20 അംഗ സുരക്ഷാ ഗാര്‍ഡുകള്‍ വലയം ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ 20-അംഗ സുരക്ഷാ സംഘം എല്ലായിടത്തും അദ്ദേഹത്തോടൊപ്പമുണ്ടാകും. 20 അംഗരക്ഷകർ അടങ്ങുന്ന ഈ സംഘം ബാത്ത്റൂമിൽ ഉൾപ്പെടെ എല്ലായിടത്തും മസ്‌കിനെ അനുഗമിക്കുന്നു. വർഷങ്ങളായി അദ്ദേഹത്തിനെതിരെയുള്ള വിവിധ ഭീഷണികളെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതിന്റെ കാരണമെന്നു പറയുന്നു. 2016-ൽ, ടെസ്‌ല അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി $163,000 ചെലവഴിച്ചു. എന്നാൽ, 2023-ൽ അത് $2.4 മില്യണായി ഉയർന്നു. ഫെബ്രുവരി 2024-ഓടെ $500,000 അധികമായി ചെലവഴിച്ചു. ഈ കണക്കുകൾ മസ്‌കിൻ്റെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെ പ്രതിഫലിപ്പിക്കുന്നു, പ്രത്യേകിച്ചും വ്യക്തിപരമായ ഭീഷണികൾ ഉൾപ്പെടുന്ന സംഭവങ്ങൾക്ക് ശേഷം. ജൂണിൽ നടന്ന ടെസ്‌ലയുടെ വാർഷിക ഷെയർഹോൾഡർ മീറ്റിംഗിൽ, വധിക്കണമെന്ന ഉദ്ദേശത്തോടെ രണ്ട് വ്യക്തികൾ തന്നെ ലക്ഷ്യമിട്ടതായി മസ്‌ക് പരാമർശിച്ചു. ഈ ഭീഷണികൾക്ക് മറുപടിയായി, മസ്‌ക്…