ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)

ബോൾട്ടൻ: ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ യു കെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്. രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉൽഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധി ജയന്തി ദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചതിലൂടെ…

വിമർശകരെ രാജ്യദ്രോഹികളാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്: ഹമീദ് വാണിയമ്പലം

കൊച്ചി: ആർഎസ്എസ് ഉണ്ടാക്കി വെച്ച സംസ്കാരിക ഫാസിസം കേരളത്തിലെ തെരുവുകളിലെ രാഷ്ട്രീയ ഫാസിസത്തേക്കാൾ വലുതാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി എറണാകുളം ജില്ല നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിൻ്റെ കൈയ്യിലെ ഉപകരണമായി മാറിയതുകൊണ്ടാണ് വിമർശകരെ പോലും തീവ്രവാദിയും രാജ്യദ്രോഹികളുമാക്കാൻ സി പി എമ്മിനെ തോന്നിപ്പിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് നേതൃത്വം നൽകുന്ന ഡീപ് സ്റ്റേറ്റ് ആണ് അധികാരം കൈയ്യാളുന്നത് എന്നും പി ആർ ടീമിനെ പോലും നിയന്ത്രിക്കുന്നത് എന്നും മനസ്സിലാക്കാൻ കഴിയാത്ത ഗതികേടിലേക്ക് സിപിഎമ്മും മുഖ്യമന്ത്രിയും മാറി എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വം നൽകുന്ന വംശഹത്യക്ക് കളമൊരുക്കുകയാണ് പോലീസിലൂടെ മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡൻ്റ് കെ.എച്ച്. സദക്കത്ത് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ,…

പലസ്തീന്‍ എംബസി കൗൺസിലർ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു

കോഴിക്കോട്: ഫലസ്തീൻ അംബാസിഡറുടെ പ്രതിനിധിയും എംബസിയിലെ പൊളിറ്റിക്കൽ, മീഡിയ കൗൺസിലറുമായ ഡോ. അബ്ദു റസാഖ് അബു ജാസിർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മർകസിൽ സന്ദർശിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ വ്യാപന സാഹചര്യവും ഫലസ്തീനിലെ ദുരിതാന്തരീക്ഷവും ഗ്രാൻഡ് മുഫ്‌തിയുടെ ശ്രദ്ധയിൽ പെടുത്തിയ അദ്ദേഹം കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുന്നതിലും ആശുപത്രി, വിദ്യാലയങ്ങൾ എന്നിവ നശിപ്പിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ഫലസ്തീനിൽ സമാധാനം പുലരുന്നതിനും സ്വതന്ത്ര രാഷ്ട്രമായി മാറുന്നതിനും ഇടപെടൽ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീൻ ജനതയുടെ കൂടെ ഇന്ത്യൻ സമൂഹം എന്നും ഉണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രിയുമായി ഒന്നിലധികം തവണ ആശയവിനിമയം നടത്തിയെന്നും ഗ്രാൻഡ് മുഫ്തി അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ 25 ന് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ ഫലസ്തീനിലെ സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹത്തിൻറെ ശ്രദ്ധയിൽ…

ആർ.എസ്.എസ്സിൻ്റെ കുഴലൂത്തുകാരൻ പിണറായി വിജയൻ രാജിവെക്കുക: വെൽഫെയർ പാർട്ടി

മക്കരപ്പറമ്പ്: സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ മലപ്പുറം സ്വർണ്ണക്കടത്തിൻ്റെയും ഹവാല കേസുകളുടെയും ഹബ്ബാണെന്നും ദേശദ്രോഹ പ്രവർത്തനങ്ങളാണ് അതിലൂടെ നടക്കുന്നതും ദേശീയ മാധ്യമത്തിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിൻകുട്ടി മാസ്റ്റർ, കെ ജാബിർ, കെ.ടി ബഷീർ, സഹദ് മാസ്റ്റർ, പി ശരീഫ് എന്നിവർ നേതൃത്വം നൽകി.

എടത്വ വികസന സമിതിയുടെ പരാതിക്ക് പരിഹാരമായി; എടത്വ ടൗണിൽ സീബ്രാ ലൈന്‍ വരച്ചു

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ സീബ്രാ ലൈന്‍ വരച്ചു. ഇത് സംബന്ധിച്ച് എടത്വ വികസന സമിതി അധികൃതർക്ക് നിവേദനം നല്‍കിയിരുന്നു.പൊതുമരാമത്ത് റോഡ് ഡിവിഷന്‍ സീബ്രാ ലൈന്‍ വരച്ചത്. എല്‍.പി സ്‌കൂള്‍ മുതല്‍ പ്ലസ് ടു വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചു കടന്നു കൊണ്ടിരുന്നത്. സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി എന്നിവിടങ്ങളിൽ എത്തുന്നവർ ഉൾപെടെ നിരവധി പേർക്ക് ഇത് സഹായകരമാകും.എ.സി റോഡ് നവീകരണത്തോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത്രയും ജനങ്ങൾ എത്തുന്ന ടൗണിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു.തകഴി റെയിൽവെ ക്രോസിൽ ഉണ്ടാകുന്ന യാത്രാക്ലേശം ശാശ്വത മായി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എടത്വ കോളജ് പാലത്തിന് സമീപം…

കെഎസ്ആർടിസി ഡിപ്പോകളിൽ പകുതിയിലേറെയും പ്രവർത്തനസജ്ജമായി; 85 ശതമാനം ഡിപ്പോകളും ലാഭത്തില്‍: മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 85 ശതമാനം ഡിപ്പോകളും സെപ്റ്റംബറിൽ മികച്ച പ്രവർത്തന ലാഭം കൈവരിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിലെ 93 ഡിപ്പോകളിൽ 85 ശതമാനവും ലാഭത്തിലാണ്. അതേസമയം, പ്രവർത്തന ലാഭം എന്ന് പറയുമ്പോൾ കോടിക്കണക്കിന് രൂപ കടമുണ്ടായിരുന്നത് വീട്ടി എന്ന് തെറ്റിദ്ധരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മെയിൻ്റനൻസ് എന്നിവ കണക്കാക്കിയാൽ ഓടുന്ന ഓരോ വാഹനവും പ്രവർത്തന ലാഭത്തിലാണെന്ന് മന്ത്രി പറഞ്ഞു. പിന്നാക്കാവസ്ഥയിലായിരുന്ന ആര്യങ്കാവ് ഡിപ്പോ പോലും ഇപ്പോള്‍ മുന്നിലായെന്നും മന്ത്രി വ്യക്തമാക്കി. ഇത് ജീവനക്കാരുടെ കഴിവും അവരുടെ നേട്ടവുമാണ്. കൃത്യസമയത്ത് കാറുകൾ ഓടിക്കാൻ കഴിയുന്നതും ബ്രേക്ക് ഡൗൺ കുറവായതും വലിയ നേട്ടമാണ്. ഇത്രയും വലിയ നേട്ടം കൈവരിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

സൈബർ ആക്രമണം: അർജുൻ്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി

കോഴിക്കോട്: സോഷ്യല്‍ മീഡിയകള്‍ വഴി തങ്ങളെ അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി ഷിരൂരിൽ ഉരുൾപൊട്ടലിൽ മരിച്ച അർജുൻ്റെ കുടുംബം പോലീസിനെ സമീപിച്ചു. കുടുംബത്തെ അനാവശ്യമായി വേട്ടയാടുകയാണെന്നും സൈബർ ആക്രമണങ്ങൾ അസഹനീയമാണെന്നും പരാതിയിൽ പറയുന്നു. അർജുൻ്റെ സഹോദരി അഞ്ജുവാണ് പരാതി മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കേസ് വിശദമായി അന്വേഷിക്കും. നേരത്തെ ലോറി ഉടമ മനാഫ് തങ്ങളുടെ കുടുംബത്തിൻ്റെ വികാരം മുതലെടുത്തെന്ന് അർജുൻ്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് കുടുംബാംഗങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇസ്രായേലി ആക്രമണം രൂക്ഷമായതോടെ വിദേശികൾ ലെബനനിൽ നിന്ന് പലായനം ചെയ്യുന്നു

ഏഥൻസ്: ലെബനൻ തലസ്ഥാനത്ത് ഇസ്രായേൽ ബോംബാക്രമണം ശക്തമാക്കുകയും ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ അവരുടെ പൗരന്മാരോട് ലെബനന്‍ വിട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെ വിവിധ രാജ്യങ്ങൾ വ്യാഴാഴ്ച ബെയ്‌റൂട്ടിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. രണ്ടാഴ്ചത്തെ തീവ്രമായ വ്യോമാക്രമണത്തിന് ശേഷം ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ തെക്കൻ ലെബനനിലേക്ക് അയക്കുകയും, ഇറാനുമായുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുമായുള്ള ഒരു വർഷത്തിനിടെ ലെബനൻ മുന്നണിയിൽ ഇസ്രായേൽ സൈന്യം ഏറ്റവും മോശമായ നഷ്ടം നേരിട്ടതിന് ശേഷം വ്യാഴാഴ്ച ഇസ്രായേൽ സൈന്യം ബെയ്റൂട്ടിൻ്റെ ഹൃദയഭാഗത്ത് വ്യോമാക്രമണം നടത്തി. ഡസൻ കണക്കിന് ഗ്രീക്കുകാരും ഗ്രീക്ക് സൈപ്രിയട്ടുകാരും ബെയ്റൂട്ട് വിമാനത്താവളത്തിൽ ഗ്രീക്ക് സൈനിക വിമാനത്തിൽ രാജ്യം വിട്ടു. ലെബനനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (124 മൈൽ) പടിഞ്ഞാറ് സൈപ്രസിലെ ലാർനാക്ക വിമാനത്താവളത്തിൽ 38 സൈപ്രിയോട്ടുകള്‍ ഇറങ്ങി. തുടര്‍ന്ന് ഏഥൻസിലേക്ക് പറന്നു.…

മിഡില്‍ ഈസ്റ്റില്‍ നടക്കുന്നത് കൂട്ട വംശഹത്യയാണെന്ന് ഖത്തർ അമീർ

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി “കൂട്ടായ വംശഹത്യ”യാണെന്നും ഇസ്രായേലിൻ്റെ ശിക്ഷാഭീതിയില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് തൻ്റെ രാജ്യം എപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യാഴാഴ്ച പറഞ്ഞു. ഗസ്സ മുനമ്പിനെ മനുഷ്യവാസത്തിന് യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റുന്നതിന് പുറമെ നടക്കുന്നത് വംശഹത്യയാണെന്ന് വ്യക്തമായതായി ദോഹയിൽ നടന്ന ഏഷ്യാ സഹകരണ സംഭാഷണ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. “സഹോദരമായ ലെബനീസ് റിപ്പബ്ലിക്കിനെതിരായ” ഇസ്രായേലി വ്യോമാക്രമണങ്ങളെയും സൈനിക നടപടികളെയും ഖത്തർ അമീർ അപലപിച്ചു. ഒരു വർഷം മുമ്പ് ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രായേലി പട്ടണങ്ങളിൽ ആക്രമണം നടത്തുകയും 1,200 പേരെ കൊല്ലുകയും 250 ലധികം ബന്ദികളെ പിടിക്കുകയും ചെയ്തതിന് ശേഷം ഗാസയിൽ വംശഹത്യ നടത്തുന്നു എന്ന ആരോപണത്തെ ഇസ്രായേൽ ശക്തമായി എതിർക്കുന്നു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ അധികാരികളുടെ കണക്കനുസരിച്ച്, ഇസ്രായേൽ ആക്രമണത്തിൽ 41,500 ഗസ്സക്കാർ കൊല്ലപ്പെട്ടു. ഫലസ്തീനികളോട്…

യുകെ ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നു; ഡീഗോ ഗാർഷ്യ സൈനിക താവളം നിലനിർത്തും

യുണൈറ്റഡ് കിംഗ്ഡം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഡീഗോ ഗാർഷ്യയിൽ യുഎസുമായുള്ള സംയുക്ത സൈനിക താവളം നിലനിർത്തുകയും ചെയ്തു. “രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം, ഞങ്ങളുടെ ബന്ധത്തിലെ ഒരു സുപ്രധാന നിമിഷമാണിത്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ പ്രകടനമാണ് ഈ സംഭവ വികാസം” യുകെയും മൗറീഷ്യസും സംയുക്ത പ്രഖ്യാപനത്തിൽ പറഞ്ഞു. അന്താരാഷ്‌ട്ര നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഓരോ കക്ഷിയെയും തുല്യ പരമാധികാര രാഷ്ട്രങ്ങളായി അംഗീകരിച്ചുകൊണ്ട്, ചാഗോസ് ദ്വീപസമൂഹവുമായി ബന്ധപ്പെട്ട് യുകെയും മൗറീഷ്യസും തമ്മിലുള്ള പരിഹരിക്കപ്പെടാത്ത എല്ലാ കാര്യങ്ങളും, അതിൻ്റെ മുൻ നിവാസികളെ ബാധിക്കുന്നവ ഉൾപ്പെടെ, പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ മാന്യമായും ക്രിയാത്മകമായും നടത്തി. രാഷ്ട്രീയ ഉടമ്പടി ഒരു ഉടമ്പടിയുടെയും നിയമപരമായ ഉപകരണങ്ങളുടെയും അന്തിമരൂപത്തിന് വിധേയമാണ്, അത് വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഇരു രാജ്യങ്ങളും പ്രതിജ്ഞയെടുത്തു. ഈ ഉടമ്പടിയുടെ ഭാഗമായി, ഡീഗോ…